Thursday, 21 December 2017

കുടിയേറ്റക്കാർ

0 comments
കുടിയേറ്റക്കാർ

മഴ കനത്തുപെയ്യുന്നുണ്ടായിരുന്നു.കണ്ണീരുകൊണ്ടാണോ എന്നറിയില്ല.വഴിയൊന്നും കാണാനാകുന്നില്ല.എന്നാലും അവനോടി.ശ്വാസം നിന്നു പോകുന്നപോലെ .തന്നെ കോരിയെടുക്കാൻ എന്നോണം കൈകൾ വന്നു പൊതിയുന്നുണ്ടായിരുന്നു.ചേരിയുടെ മറുഭാഗത്തെ അഴുക്കുചാലിന് ചുറ്റും ഒരു ആൾകൂട്ടം.മഴയെക്കാൾ ഉച്ചത്തിൽ അപ്പായുടെ കരച്ചിൽ കേൾക്കാം.പോലീസുകാർ അതിൽ നിന്നും ഒരു പെണ്ണിന്റെ മൃതശരീരം എടുത്ത് ഉയർത്തുകയാണ്.കീറിപ്പറിഞ്ഞ സാരിയിലും ദേഹത്തുമെല്ലാം ചോരപാടുകൾ.ലോകത്തോടുള്ള പ്രതിഷേധമെന്നോണം നിർജീവമായിട്ടും അടയാത്ത കണ്ണുകൾ .
ആ മുഖം.

അവൻ ഞെട്ടി എണീറ്റു.ഓടുന്നതുപോലെ കിതക്കുന്നുണ്ടായിരുന്നു.
"എന്തുവാടേ ..ഇന്നും സ്വപ്നം കണ്ടാ ?" കൂട്ട് തടവുകാരൻ ചോദിച്ചു.

ഒന്നും പറയാനാകാത്തവണ്ണം അവൻ വിറയ്ക്കുന്നുണ്ടായിരുന്നു.കുറച്ചു ദിവസമായി ഈ സ്വപ്നം കാണുന്നുണ്ട്.ഞെട്ടി എഴുനേക്കാറുണ്ട്.പക്ഷെ ആദ്യമായാണ് ഈ മുഖം.മുത്തുലക്ഷ്മിയുടെ മുഖം.

പായ്ക്ക് കീഴിലുള്ള ഒരു ചെറിയ പുസ്തകത്തിൽ അവൻ എന്തൊക്കെയോ കുത്തി കുറിക്കാൻ തുടങ്ങി.ഹൃദയമിടിപ്പിനെക്കാൾ വേഗത്തിൽ.
"എന്തോന്നെടെ... വല്ല തിരക്കഥയോ മറ്റോ ആണോ ?.."

മറുപടിയില്ല ..
"ഇവാൻ എന്തരു പൊട്ടനാ .."

പറയുവാൻ ഒരുപാടു കാര്യങ്ങളുണ്ട് അവനു.ജയിലർ തരുന്ന 10 മിനുട്ട് ഒന്നിനും മതിയാകാറില്ല.തോന്നുന്നതെല്ലാം കുത്തികുറിക്കുന്ന ഒരു പുസ്തകം.അതിൽ നിറയെ മുത്തുലക്ഷ്മി ആണ്.
"മുത്ത് ..ഇന്നു നാൻ അന്ത സ്വപ്നം പാർത്തേൻ ..എന്നേക്കും പോലെ..ആന ഇന്തവാടി പാർത്ഥ മുഖം ..അത് ഉന്നോടത് .."
മഷിയിൽ കണ്ണീരു കലർന്നു തുടങ്ങി.
"നെ രാത്രിയോനും തനിയെ എങ്കേയും പോവകൂടാത്ത ..അപ്പാവില്ലാതെ എങ്കേയും പോവകൂടാത്ത..അമ്മവേ പോലെ..അന്ത പൊന്നെ പോലെ ഒരിക്കലും .."
ബാക്കി എഴുതാൻ അവനായില്ല .

എന്തിനാ ഈ നാട്ടിൽ വന്നത് ? പോരുമ്പോ കൂടെ കൂട്ടിയ സ്വപ്നങ്ങളും മോഹങ്ങളും ഒന്നും ഇപ്പോ കൂടില്ല .ഗ്രാമത്തിലെ ചെറ്റക്കുടിലിൽ പട്ടിണിയായിരുന്നപ്പോഴും സന്തോഷം ഉണ്ടാർന്നു.മഴ പെയ്യുമ്പോ ചോരാത്ത ഒരു കൂരയ്ക്കും 2 നേരത്തെ ഭക്ഷണത്തിനും വേണ്ടി വണ്ടി കയറിയപ്പോ സമാധാനവും സന്തോഷവും മറന്നു വച്ചു .'അമ്മ പോയപ്പോ തന്നെ എല്ലാം നിർത്തി തിരിച്ചു പോകണമായിരുന്നു.ചെയ്തില്ല.

നാളെ മുത്തുലക്ഷ്മി വരും.അപ്പായും കാണും.ഇനി  10 ദിവസങ്ങൾ ഉണ്ട്.ചെയ്യാനുള്ളതെല്ലാം ചെയ്ത് തീർക്കാത്തവരുടെ ആത്മാക്കൾ ഭൂമിയിൽ ഗതികിട്ടാതലയും എന് കേട്ടിട്ടുണ്ട്.അങ്ങനെ ആണെങ്കിൽ മുത്തുലക്ഷ്മിക്ക് കാവല് നിക്കാൻ ഇവിടെ തന്നെ ഉണ്ടാകും. മരിക്കുന്നതിന് മുന്നേ ഒന്ന് സ്വസ്ഥമായി ഉറങ്ങണം എന്നുണ്ട്.ഈ സ്വപ്‌നങ്ങൾ ഇല്ലാതെ.ചളിയും ചോരയും പൊതിഞ്ഞ  അമ്മയുടെ മുഖം,ചോരയിൽ കുളിച്ചു കിടന്ന ആ  പെൺകുട്ടി.ഇപ്പൊ മുത്തുലക്ഷ്മിയും.

പണി കഴിഞ്ഞു തിരിച്ചു വരുമ്പൊ ഇരുട്ടിൽ  ഞരക്കം കേട്ടു.തിരിഞ്ഞു തിരിഞ്ഞു നടക്കാൻ മനസിന്റെ ഒരു ഭാഗം മന്ത്രിച്ചപ്പോ മറുഭാഗം കൊണ്ടവൻ അമ്മയെ ഓർത്തു.ആശുപത്രി കാണും മുന്നേ അവൾ കണ്ണടച്ചിരുന്നു.
പിന്നെ അന്വേഷങ്ങൾ ആയി ..വിസ്താരമായി..ഒരുപാടു അന്വേഷിക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാകാം അവനെ തന്നെ അവർ പ്രതിയാക്കി.
അപ്പയും മുത്തും ജീവിക്കണമെന്നേ അവനുണ്ടായിരുന്ന്നുള്ളു.നാടൊടുക്കമുള്ള മാധ്യമങ്ങൾ അവന്റെ മനുഷ്യത്വത്തിന് വിലയിട്ടു.അവനെ പോലുള്ള കുടിയേറ്റക്കാർക്കെല്ലാം അവന്റെ മുഖമാണെന് നാട്ടുകാർ ഏറ്റു പറഞ്ഞു.മരണ ശിക്ഷ വിധിച്ചപ്പോഴും അവനു ഭയമില്ലായിരുന്നു.താൻ ഒരു തെറ്റും ചെയ്തിട്ടിലാണ് അപ്പയും മുത്തുലക്ഷ്മിയും അവൻ വണങ്ങിയ ദൈവങ്ങളും വിശ്വസിക്കുന്നിടത്തോളം കാലം അവനു അതൊരു വിഷയമല്ലായിരുന്നു.

പക്ഷെ ഇപ്പൊ..

നാളെ മുത്തും അപ്പയും വരും.ചിലപ്പോ അവരുടെ അവസാനത്തെ കൂടിക്കാഴ്ച.ഇനി ഒരിക്കൽ വരുന്നത് തൂക്കിലേറിയ ദേഹത്തെ ഏറ്റു വാങ്ങാൻ ആകണം.

"അണ്ണാ..എപ്പടി ഇരുക്ക് "
ആ ചോദ്യത്തിന് ഒരു അർത്ഥവും ഇല്ലാണ് അവൾക്കും അറിയാം..വേറെന്ത് ചോദിക്കാൻ 
"നല്ലറുക്ക് ..നീങ്ക എപ്പടി ഇരുക്ക് "
"അപ്പയ്ക്ക് ഓടമ്പു ശരിയല്ലെ ..രാത്രിയെല്ലാം തൂങ്ങാമെ ഇരുപ്പേ ..ഏതുവുമേ ശാപ്പിട മാറ്റിക്കിറേൻ .."
"ഹമ്മ് .."

കുറച്ച നേരം അവർ ഒന്നും മിണ്ടിയില്ല.
ചുമ്മാ അവളെ നോക്കികൊണ്ടിരിക്കാൻ തോന്നി.ഒന്നും മിണ്ടാതെ.ഇനി ഉള്ള ദിവസങ്ങളിൽ ഓർത്തെടുക്കാൻ.
"tv  ലെ പാർത്തേൻ ..ഉങ്ങളെ പറ്റി താൻ സൊല്ലിയിട്ടുരുന്തേൻ ..ന്യായവിധി എന് സൊള്ളിയിട്ടിരിക്കിറർ .."
"ഹമ്മ് .."
"എനക്ക് തെരിയും ..അപ്പാക്കും തെരിയും .."
"അപ്പ എൻ എങ്ങിട്ടെ പെസമാറ്റികിരാർ "
"അപ്പ ഇപ്പടി താൻ ..എങ്കിട്ടെ കൂടെ ഏതുവുമേ സോളരാതില്ലൈ "

സെല്ലിന് സൈഡിലുള്ള ബെഞ്ചിൽ മുഖം കുനിച്ചു ഇരിക്കുകയാണ് അപ്പ.ഉള്ളിൽ ഒരായിരം തവണ തന്നെ താനെ പഴി പറയുന്നുണ്ടാകും.

"അപ്പാവുടെ സോള് ..ഇനി ഏങ്ങിട്ടെ പേസർത്ക്ക് ടൈം കിടക്കമാട്ടെ എൻ.."
മുത്തുലക്ഷ്മി മുഖം കുനിച്ചു കരഞ്ഞു.അവനും കരയുന്നയിരുന്നു.

"ഓൺ കൈലെ എന്നായിരുക്ക് ?"
"പ്രസാദം ..നാൻ കൊയ്‌ലിക്ക് പോയിട്ടൻ ...ഉങ്കൾക്കാഹാ പൂജ പന്നിട്ടൻ "
മുരുകൻ ഉറക്കെ ചിരിച്ചു 
"എതുക്ക് ..നല്ലപാടി അന്ത പക്കം സെററുത്തുക്ക ?"
"ഇപ്പടിയെല്ലാം സൊല്ലകൂടാത് .."
മുത്തിന്റെ കരച്ചിൽ  ഒറക്കെയായി.

മുരുകന്റെ കണ്ണുകളും നിറഞ്ഞു.
"ആഴാതെ ..ഇന്ത വച്ചുകൊ .."
തന്റെ പുസ്തകം അവളുടെ കൈൽ ഏല്പിച്ചിട് അവൻ പറഞ്ഞു .
ഉള്ളു നിറഞ്ഞു അവനു ശ്വാസം മുട്ടുന്ന 
പോലെ തോന്നി 
"പോ .."

"അപ്പാ വാ പോലാം .."

അപ്പ പതിയെ എണീറ്റ് അവളുടെ കൈത്തണ്ടയിൽ പിടിച്ചു നടന്നു.ഒന്ന് തിരിഞ്ഞു നോക്കിയെങ്കിൽ എൻ അവനോർത്തു.അപ്പ നോക്കിയില്ല.
അവന്റെ കണ്ണിൽ നോക്കിയാൽ അദ്ദേഹം തകർന്നു പോകും.പിടിച്ചു നിക്കണം.ആ മനസ്സിൽ നിന്ന് ഉയരുന്ന തേങ്ങൽ തന്റെ കാതുകളെ തകർക്കുന്നതിന് മുന്നേ അവൻ തിരിഞ്ഞു നടന്നു