Friday, 28 December 2018

പരലോകം

0 comments
അന്നൊരു ഹർത്താൽ ദിവസമായിരുന്നു.. സുഹൃത്തിന്റെ കല്യാണത്തിന് പോയി തിരിചു പോകുന്ന വഴിക്ക് വണ്ടി പണി തന്ന നശിച്ച ദിവസം..പാതിരാത്രി പല്ലിളിച്ചു കാണിച്ചു കൊണ്ട് പേടിപെടുത്തുന്നു..അങ്ങാടിമുക്കിൽ അങ്ങനെ ഒറ്റപ്പെട്ടു ഇരിക്കുന്നു..ആരെ ഒന്ന് വിളിക്കും..ഒരു സഹായത്തിന്..വണ്ടി നന്നാക്കുന്ന വല്ലവരേം കിട്ടുമോ..ചങ്ക് ഇപ്പൊ കല്യാണരാത്രി ആഘോഷിക്കുകയായിരിക്കും..അവനെ വിളിച്ചു ശല്യപ്പെടുത്തണ്ട..നേരം വെളുക്കും വരെ ഇവിടെ എങ്ങാൻ ഇരിക്കാം..
ഫോൺ തുടരെ പാട്ടു വച്ച് ചാർജ് ഔട്ട് ആയി ഒരു വഴിക്കായി..ശാന്തഗൗരവപൂര്ണമായ രാത്രി..വെളുക്കും വരെ അവിടെ ഒരു ജ്വല്ലറി തിണ്ണയിൽ ഇരിക്കാൻ വിചാരിചു..

എത്ര നേരം കഴിഞ്ഞെന്ന് അറിയില്ല..ഒരാൾ ആ വഴിക്ക് നടന്ന് വന്നു..നേരം വെളുത്തോ..
"ചേട്ടാ..സമയം എന്തായി.."

അങ്ങേര് ആകെ ഒന്ന് വിരണ്ടപോലെ ചുറ്റും നോക്കി..തന്നെ തന്നെ ആണോ ഉദ്ദേശിക്കുന്നത് എന്നപോലെ എന്നെ നോക്കി

"അതേ..ചേട്ടനെ തന്നെ.."

പെട്ടെന്നു അങ്ങേരുടെ മുഖത്തു ഒരു ചിരി പടർന്നു..കുന്നും കുഴികളും നിറഞ്ഞ ആ മുഖത്തു ഒരു ഭീകരമായ തണുത്ത ചിരി..

"നിനക്ക് എന്നെ കാണാൻ പറ്റുന്നുണ്ടോ ദ.."

"അതെന്താ..നല്ല കലക്കൻ ആയിട്ട് കാണാം..സമയം എന്തായി.."

"ആർക്കറിയാം..സമയം കാലം ഒന്നും ഇല്ലാത്ത ഒരാളാണ്..അല്ല നിനക്ക് ഇതെങ്ങനെ പറ്റി.."

"അതെന്താ ചേട്ടാ.."

"അല്ല..ഈ മരിച്ചവരെ മനുഷ്യന്മാർക്ക് കാണാൻ പറ്റില്ലെന്ന പറയ..ഇനി നീ മറ്റേ..മെന്റാലിസ്റ് വല്ലോം ആണോ.."

"ഒന്ന് പോ ചേട്ടാ..രാത്രി പേടിപ്പിക്കാതെ.."

"സത്യാടാ.. മനുഷ്യന്മാരെ വിശ്വസിച്ചിലിലും പ്രേതങ്ങൾ വിശ്വസിക്കാം.."

എവിടുന്നോ ഒരു കാറ്റടിച്ചപ്പോ അറിയാതെ ഒരു കുളിര് അകത്ത് കേറി...

അങ്ങേരു വന്ന് അരികിൽ ഇരുന്നു..

"എന്നാലും ഒരു മഹാസംഭവം തന്നെ.."

"എന്താ ചേട്ടാ പേടിപ്പിക്കാതെ.."

"അല്ലടാ ചെറുക്ക..ഇനി ഇപ്പൊ ഞാൻ മറ്റേ യൂണിഫോം ഇട്ട് വരനായിരിക്കും..മറ്റേ വെള്ളെം വെള്ളെം.."

ഇയാൾക്ക് പ്രാന്ത് ആയിരിക്കും..അധികം അടുത്ത് ഇരിക്കേണ്ട..

"ശേ..നീ ഇങ് അടുത്ത് വാ.."

അങ്ങേരെ ന്നെ പിടിച്ചു അടുത്തിരുത്തി..
"ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ.."

"ആരെ..ചേട്ടനെ..?"
"എന്നെ അല്ലടാ..ചതുപോയവരെ.."

"എയ്യ്.."

"എന്ന ഇത് മറ്റേതാ.."

"എന്ത് മറ്റേത്"

"അതേ..നിങ്ങൾക്ക് ഉള്ളത് പോലെ ഞങ്ങൾക്കും ഒരു ലോകം ഉണ്ട്..ഇവഡോകെ തന്നെ..അവിടെ ഞങ്ങളും നിനങ്ങളെ പോലെ ചോരേം നീരും ഒക്കെ ഉള്ളവരാ..ഞങ്ങൾ നിങ്ങളെ കാണും..പക്ഷെ നിങ്ങൾക്ക് ഞങ്ങളെ കാണാൻ ആകുല്ല..പക്ഷെ..ഇടക്ക്..ചില ദിവസങ്ങളിൽ.. ചില സമയങ്ങളിൽ..നിങ്ങളുടെ ലോകവും ഞങ്ങളുടെ ലോകവും തമ്മിൽ ഒന്നിക്കും..വളരെ കുറച്ചു സമയത്തേക്ക്..ആ സമയത്തു..നിന്നെ പോലെ ഉള്ള ഭാഗ്യവന്മാർക്ക് കാണാം..അതാണ് ഇപ്പൊ നടന്നത്.."

ഇങ്ങേരു കഞ്ചാവ് തന്നെ..

"ചേട്ടാ.. എന്താടിച്ചുള്ള വരവാണ്..ഒടുക്കത്തെ കിക്ക്‌ ആണല്ലോ.."

"എടാ..കിക്ക്‌ പോയവന്റെ അടുത്ത് ആണോ നീ എന്താ അടിച്ചേ എന്ന ചോദിക്കണേ.."

"അല്ല..അപ്പൊ പ്രേതച്ചേട്ടൻ.."

"പ്രേതച്ചേട്ടണോ..മര്യാദയ്ക്ക് എന്റെ പേര് പറയാടാ.."

"എന്താ ചേട്ടന്റെ പേര്"

"ദിവാകരൻ"

"കൊല്ലം നല്ല പേര്..അല്ല...അപ്പൊ ദിവാകരൻ ചേട്ടൻ ഇപോ ഇങ്ങോട്ട് വന്നതെന്തിനാ.."

"അത് ചുമ്മാ.. ഒരാളെ കാണാനാ.."

"ആരെ..ഭാര്യയെ..?."

"ആ ശവതിനെ ആർക്ക് കാണണം.."

"പിന്നെ..മക്കളെ.."

"അതിന് മക്കൾ എവിടെ.."

"പിന്നെ ആരെയാ.."

ആളൊന്നു നാണം കൊണ്ട് ചുവന്നു..

"സൗദമിനിയെ.."

"അതാര.."

"അത് അയൽക്കാരിയാ.."

"ഇഹ്ഹ്..?"

"ഹമ്മ.."

"അതെന്താ.. നിങ്ങൾ തമ്മിൽ പ്രേമാ.."

"ആഹ്..മരിക്കാണെന് മുന്നേ അവൾ ആ വേലികൾ വന്ന് കുറെ കിന്നാരം പറയുവർന്നു..അത് കണ്ടിട് ഭാര്യെന്റെ കയ്യിൽ നിന്ന് കുറെ തല്ലും കിടീട്ടുണ്ട്..പക്ഷെ മരിച്ചു കഴിഞ്ഞപ്പോ ആണ് മനസിലായത്.."

"എന്ത്.."

"അവൾക്കെനോട് മുടിഞ്ഞ പ്രേമം ആയിരുന്നെന്.."

"അതെങ്ങനെ മനസ്സിലായി.."

"മരിച്ചു ഞാൻ കിടക്കുമ്പോ അവൾ എന്റെ അരികിൽ വന്നു മരണ കരച്ചിൽ ആയിരുന്നു..നെഞ്ചു തല്ലി കരച്ചിൽ..അവളുടെ അപ്പൻ ചത്തപ്പോ പോലും ഇങ്ങനെ കരഞ്ഞിട്ടില്ല.. നെഞ്ചത്തടിച്ചു കരച്ചിൽ.."

"എന്നിട്ട്"

"എന്നിട്ടെന്ത്..അവളും ഞാനും തമ്മിൽ എന്തോ ഡിങ്കോൽഫി ഉണ്ട് എന്ന് വിചാരിച്ചു ഭാര്യ കേറുവിച്ചു അവളുടെ വീട്ടിൽ പോയി..എന്റെ സഞ്ചായണത്തിന് പോലും അവൾ വന്നില്ല.."

"അല്ല..നിങ്ങൾ തമ്മിൽ വല്ലോം ഉണ്ടായൊരുന്നോ.."

"എന്ത്..ഞാൻ വെറും പൊട്ടാനല്ലർന്നോ..പിന്നെ...ഇപ്പൊ ഇടക്ക് അവളെ കാണാൻ പോകും.."

"ചേട്ടൻ അപ്പോ എപ്പോഴാ മരിച്ചത്.."

"ഞാൻ ഒരു 1999 ഇൽ എങ്ങനെ ആണ്.."

"എങ്ങനെ ആയിരുന്നു സംഭവം.."

"ഒന്നുള്ള..ഷാപ്പിലെ പാർട്ടി കഴിഞ്ഞു വന്നു കിടന്നതാ..പിന്നെ രാവിലെ എണീച്ചപ്പോ അവരെല്ലാം കൂടെ എന്റെ മൂക്കിൽ പഞ്ചിം വച്ച ഉമ്മറത്ത് കിടത്തിയെക്കുന്നത് കണ്ടു..ഞാൻ ഒന്നും അറിഞ്ഞില്ല.."

"അപ്പോ ഈ സ്വർഗ്ഗത്തിലൊട്ടും നരകത്തിലൊട്ടും ഒന്നും പൊന്നില്ലേ.."

"എയ്യ്..സൗദമിനി വന്നിട്ട് പോകാം."

വീണ്ടും ഒരു നാണം..നല്ല രസുണ്ട് കഥ കേക്കാൻ..

"അതേ ചേട്ടാ..ഞാൻ ഒന്ന് മുള്ളിയെച്ചു വരാം.."

"നീ ഇവിടെ പൊക്കോട..അതിന് എന്തിനാ അങ്ങാണ്ട് പോണേ.."

"ഓ..ഒരു പ്രേതത്തിന്റെ മുമ്പിൽ നിന്ന് മുള്ളൻ ഒരു മടി.."

"ഒന്ന് പോടാ.നമ്മൾ എന്തൊക്കെ കണ്ടിയർക്കുന്നു.."

ഇച്ചിരി മാറിപ്പോയി മുള്ളിയെച്ചു വന്നു നോക്കുമ്പോ മൂപ്പറേ കാണുന്നില്ല..ഇനി പ്രേതലോകത്തിന്റെ വാതിൽ അടഞ്ഞു കാനുയോ..എന്നാലും മാരക തള്ള് തന്നെ..

നേരം വെളുക്കാൻ ഇനിം സമയം ഉണ്ട്..മൂപ്പർ ഉണ്ടായിരുന്നേൽ രസയേനെ..

ചുമ്മാ അവിടെ  കിടന്നപ്പോ തന്നെ അങ്ങു ഉറങ്ങിപ്പോയി..രാവിലെ കടതുറക്കാൻ വന്നവർ വിളിച്ചപ്പോ ആണ് എണീച്ചത്..

"എന്താടോ ഇവിടെ കെടക്കുന്നെ.."

"ഒന്നുള്ള..എന്റെ വണ്ടി രാത്രി complaint ആയി..അപ്പൊ നേരം വെളുപ്പിക്കാൻ.."

"ആഹ് സ്ഥലം വീട്.."

അപ്പുറത്തെ പെട്ടികടയിൽ നിന്ന് ഒരു.മിനറൽ വാട്ടർ പൊട്ടിച്ചു മുഖം കഴുകി.. ഒരു ചായയും പാസ്സ് ആക്കി..വണ്ടി നന്നാക്കുന്ന ഒരാളെ സുഹൃത്ത് ഒപ്പിച്ചു തന്നു..അവനെ കാതിരിക്കുന്നനേരത് ആണ് പേപ്പർ നോക്കിയത്..നമ്മൾ എന്തായാലും സ്പോർട്സ് പേജ് ഇലെ തൊടങ്ങു..അങ്ങനെ നോക്കി വരുമ്പോ ഒരു പരസ്യം..

ചരമവാർഷികം..ദിവാകരൻ..12 ജാൻ 1999
ദുഃഖാർത്തരായ സഹോദരങ്ങൾ ദിനകരൻ..ദീപ..ദിവ്യ..

Thursday, 27 December 2018

തണുപ്പ്

0 comments
ചന്ദനപ്പൊട്ടിനും
സം സം വെള്ളത്തിനും
കർത്താവിന്റെ തിരുശരീരത്തിനും
ഒരേ തണുപ്പാണ്

കാത്തിരിപ്പ്

0 comments
പുലരാൻ തുടങ്ങുന്നെ ഉള്ളു..ഒരു പുൽചാടി ഇവിടെ ഒക്കെ കറങ്ങി നടക്കുന്നുണ്ട്. ഇവൻ പതിവുകാരനല്ല..പുല്ലിനിടയിലെ പുഴുക്കൾക്കും ഉറുമ്പിന്റെ കൂട്ടത്തിനും ഇവനൊരു ഭീഷണി ആണ്..
ചില്ലകളിൽ ഒരു കുഞ്ഞി കുരുവി കൂടുകൂടിയിട്ടുണ്ട്..ആദ്യം അവൻ വന്നു..ചോദിക്കാതെയും പറയാതെയും ഒരു കൂടു വച്ചു..പയ്യെ അവന്റെ പെണ്ണ് വന്നു..ഇപ്പൊ അവരുടെ സന്തതി പരമ്പരകളെ കാത്തിരിക്കുന്നു..അവൾ അടയിരിക്കുകയാണ്..
അത് കണ്ണുവച്ചിട്ടാണോ എന്നറിയില്ല..ആ വരയൻ പാമ്പ് ആ വഴിക്കോകെ നടക്കുന്നുണ്ട്.. പക്ഷെ അവൾ അവിടെ നിന്ന് മാറാറേ ഇല്ല..പിന്നെ അവിടെ ഒരു മുയലച്ചനും കുടുംബവും..ഈ അടുത്താണ് അവന്റെ പെണ്ണ് പെറ്റത്.. ഒരു 10,15 എണ്ണം കാണും..അവിടെ ഒക്കെ ഓടി നടക്കുന്നത് കാണാം..പുല്ലിനിടയിൽ അവർ ഒളിച്ചും പോത്തും കളിക്കുകയാണ്..
പിന്നെയും ഉണ്ട് ഒരുപാട് അതിഥികൾ.. അവരൊക്കെ ഉള്ളത് കൊണ്ടല്ലേ ഇവിടെ ഇങ്ങനെ കഴിഞ്ഞു പോണത്..
ശ്രീക്കുട്ടനും കുടുംബവും ഇവിടുന്ന് പോയിട്ട് ഒരുപാട് കാലമായി.. അവനൊരു 15 വയസ് ഉള്ളപ്പോ ആയിരിക്കും..പിന്നെ വേറേം കുറെ പേർ വന്നു..ഇടക്കൊക്കെ താമസിക്കാൻ..ഇപ്പൊ അടുത്തായി ആരും ഇല്ല..മുറ്റം ഒക്കെ കാടുപിടിച്ചു.. ഇവരൊക്കെ വന്ന് താമസമാക്കി..ശ്രീക്കുട്ടൻ ഒന്നു വന്നെങ്കിൽ..
ഒരിക്കൽ ഒരു കാർ വന്ന് നിന്ന്..പുതിയ താമസക്കാർ വീട് നോക്കാൻ വന്നതാകും എന്ന് തോന്നി..ഇതിടക്ക് ഇങ്ങനെ വരാറുണ്ട്..ഒരു കുടുംബം വന്നാ മതിയാർന്നു..അപ്പൊ കുട്ടികളും കാണും..അവരടെ കളിയും ബഹളവും..ഊഞ്ഞാലും..പിന്നെ ഇപ്പോത്തെ താമസക്കാർ ഇറങ്ങിക്കൊടുക്കണ്ടി വരും..അതിതിരി വിഷമം ആണ്..
കാർ ഇൽ നിന്നിറങ്ങിയ ആൾക് നല്ല മുഖപരിച്ചയം..ഈശ്വരാ.. നമ്മുടെ ശ്രീക്കുട്ടൻ അല്ലെ അത്..ആളാകെ മാറിപ്പോയി..ഇപോ നല്ലോണം തടിച്ചു..മുടിയൊക്കെ കുറെ പോയ്‌..ഇടക്കൊക്കെ നരച്ചു..കൂടെ മോൻ ആണെന്ന് തോന്നുന്നു..അവർ ഇവിടെ താമസിക്കാൻ വരുവനോ.. വേറെയും കുറച്ചാളുകൾ ഉണ്ട്..അവർ പറമ്പോക്കെ ഒന്ന് നടന്ന് കാണുവാന്.. ശ്രീക്കുട്ടൻ ഒന്നിങ്ങോട്ട് വന്നെങ്കിൽ..
ഭാഗ്യം..അവനെന്നെ കണ്ടു..
"മോന് അറിയോ..ഇത് ഞാൻ നട്ട മരമാ.."
"ആണോ..ഇത്ര വലിയ മരമോ.."
"ഞാൻ നടുമ്പോ അവൻ നിന്റെ അത്ര പൊക്കം പോലും ഇല്ലാർന്നു.. പിന്നെ ഞാൻ നല്ലോണം വെള്ളം ഒഴിച്ചും..വളം ഇട്ടും..വലുതാക്കി എടുത്തതല്ലേ ഇവനെ.."
"അതെയോ.."
"ഹമ്മ.."
"അപ്പൊ..നമ്മൾ ഇങ്ങോട്ട് താമസം മാറുനാനോ.."
"ഏയ്.. ഈ സ്ഥലം നമ്മൾ ഇവർക്ക് വിക്കാൻ പോവുആ..അവർ ഇതൊക്കെ പൊളിച്ചു മാറ്റി ഒരു ഷോപ്പിംഗ് മാൾ കൊണ്ടൊരും.."
"ഈ വീടും.."
"Hmm"
"അപ്പൊ ഈ മരവും.."
ശ്രീക്കുട്ടൻ മെല്ലെ  ഒന്ന് തൊട്ടു..
"ഹമ്മ.."
ശ്രീക്കുട്ടൻ വരാൻ പോണില്ല..

പിന്നെയും കുറെ നാളുകൾ കഴിഞ്ഞു..അവൻ വരുമെന്ന് പ്രതീക്ഷ ഒക്കെ പോയി..10 വയസ്സ് കാരൻ ചെറുക്കാൻ അല്ല ഇപ്പൊ..തിരക്കൊക്കെ കാണും..കുരുവികുഞ്ഞുങ്ങൾ ഭൂമി കാണാൻ പോവുന്നണെന്നു ചില സൂചനകൾ കിട്ടി തുടങ്ങി..മുയൽകുഞ്ഞുങ്ങൾ എത്ര പെട്ടെന്നാണ് തടിവെച്ചത്..പുൽച്ചടി ഇപ്പൊ ഇവിടെ സ്ഥിര താമസം ആക്കി..

ഒരുനാൾ വെളുക്കും മുന്നേ വീടിനു മുന്നിൽ കുറെ ആളുകൾ..വല്യ വണ്ടികൾ..അവർ വീടിനു മുന്നിൽ വല്യ മറ വച്ച് കെട്ടി..
"ഈ പുല്ലു മൊത്തം കത്തിക്ക്.."
അവർ ആ കാടിനു തീയിടുകയാണ്..ഈശ്വര..മുയൽകുഞ്ഞുങ്ങൾ..പുൽച്ചടി..വരയൻ പാമ്പ്..അവരൊക്കെ അറിഞ്ഞു കാണുമോ..പുകയും തീയും പടരാൻ തുടങ്ങി..
അതിൽ പെട്ട് വേണ്ടെറിയുന്ന ഉരുമ്പിൻ കൂട്ടം..പുൽച്ചടിയും അതിൽ പെട്ടുപോയ..മുയലുകൾ വിവരം അറിഞ്ഞെന്നു തോനുന്നു..അവർ ഓടിപ്പാഞ്ഞു നടക്കുന്നു. അതിൽ ചിലർ തീയിൽ പെട്ട് പോയ്‌..വെന്തു മരിച്ച അവരെ അവർ തൂക്കി എടുത്തോണ്ട് പോയി..ഇനിയും വേവിച്ചു തിന്നാൻ..വരയൻ പാമ്പിനെ കണ്ടപ്പോൾ അവർ വാദിനകൊണ്ടാടിച്ചു കൊന്നു..ഒരു യുദ്ധഭൂമി പോലെ ആയി..ഒന്നു രണ്ടു മണിക്കൂർ കൊണ്ട് പുല്ലു മൊത്തം അവർ കരിച്ചു കളഞ്ഞു
ചില്ലയിൽ കുരുവികൾ ബഹളം വെക്കുന്നു..അവർക്ക് അപകടം മണക്കുന്നു..ഭൂമി കാണാത്ത കുഞ്ഞുങ്ങൾ..
"അടുത്തത്..ആ മരം മുറിക്കണം.."
അതാ..മരമാറുക്കുന്ന മെഷീൻ ആയി അവർ വന്നു കഴിന്നു..പറന്നുന്പോകൻ പറയണം എന്നുണ്ട്..കരഞ്ഞു ബഹളം വെക്കുന്ന കുരുവികൾ..ഞരമ്പുകൾ മുറിയുന്ന വേദന..അതങ്ങനെ ആഴത്തിൽ ഇറങ്ങി ചെല്ലുകയാണ്..തളർന്നു തുടങ്ങി.. ഇടവിടാതെ ആ മെഷീൻ പിന്നേം ഉള്ളിലേക്ക്..കുരുവികൂടിരുന്ന ചില്ല വല്ലാതെ കുലുങ്ങുന്നു..അവരുടെ കൂട് നിലത്തു വീണു..ഭൂമി കാണാതെ അവരുടെ കുഞ്ഞുങ്ങളും പോയി..അവരെ കൊതിച്ച വരായനും പോയി..ഉറക്കെ കരഞ്ഞു കൊണ്ട് കുരുവികൾ പറന്നകലുന്നത് കണ്ടു..
വല്ലാതെ ഇളകുന്നുണ്ട്..കയറു കെട്ടി ..തളർന്നു വീഴുന്ന ദേഹത്തെ അവർ എടുത്തു മാറ്റാൻ തയ്യാറായിരുന്നു..
ഇതിനായിരുന്നോ നീ വന്നത്..ഇത്രയും കാലം കാത്തിരുന്നിട്ട്.. ഇതിനായിരുന്നോ നീ വന്നത്

ദൈവത്തിന്റെ മുഖം

0 comments
വിശന്നപ്പോൾ നീട്ടിയ ചോറ്റുപാത്രത്തിൽ..
തളർന്നപ്പോൾ താങ്ങിയ കരങ്ങളിൽ..
കരഞ്ഞപ്പോൾ കൂട്ടിരുന്ന സൗഹൃദത്തിൽ..
ഞാൻ കണ്മതെന്റെ ദൈവത്തിൻ മുഖം

Tuesday, 25 December 2018

കാവൽ

0 comments

"എപ്പോഴായിരുന്നു സംഭവം?"
"ഒരു 10 ..10.30 ആയിക്കാണും.."
"എന്തൊക്കെ പോയി.."
"10 പവനും ഒരു 5000 രൂപയും പോയിക്കാണും..അമ്മിണിന്റെ മോൾടെ കല്യാണത്തിന് പോകുമ്പോ ഇടാൻ വേണ്ടി എടുത്തു വച്ചതാ..അതാ ഇപ്പൊ പോയത്.."
"എന്താ സംഭവിച്ചത്.."
"തെന്മഴ സീരിയൽ കണ്ട് അത്താഴം കഴിച്ചു കിടന്നതാ..അതിലെ സഞ്ചിനി പാണ്ഡേ icu ഇലാണ്.. അവരുടെ മരുമോൾ പാലിൽ വിഷം കലക്കി കൊല്ലാൻ നോക്കിയതാ..അതിന്റെ വിഷമത്തിൽ ഉറക്കമില്ലാണ്ട് കിടക്കുമ്പോ ഒരു ശബ്ദം കേട്ടു..ചെന്ന് നോക്കുമ്പോ അകതലത്തിലേക്ക് കയറിട്ട് ഒരാൾ ഇറങ്ങുന്നു..മുഖം ഒക്കെ മൂടിയിട്ട്.. ഒച്ചവെക്കാൻ നോക്കിയപ്പോ എന്റെ കഴുതേപിടിച്ചു ഒരു തള്ള്.. ഞാൻ തെറിച്ചു പോയി ടീപോയ്‌ ഇൽ അടിച്ചു വീണു..അപ്പോ തന്നെ ബോധം പോയി..പിന്നെ ഉണർന്നു നോക്കുമ്പോ അവന് എല്ലാം അടിച്ചു മാറ്റി പോയി.."
"അപ്പൊ നിങ്ങൾ ഇവിടെ ഒറ്റക്കാനോ താമസം.."
"അല്ല..ഭർത്താവും മോനും ഉണ്ട്.."
"അപ്പൊ അവരവിടെ പോയി.."
"അവർ ശബരിമല ശാസ്താ സംരക്ഷണത്തിന് സമരപ്പന്തലിൽ നാമജപതിന് പോയതാ.."
"ആഹ് ..പസ്റ്റ്.."

Monday, 24 December 2018

മഴപ്പാറ്റകൾ

0 comments
മഴപ്പാറ്റകൾ പോലെ പ്രണയം
എവിടെ നിന്ന് വന്നെന്ന് അറിയില്ല
എങ്ങോട്ട് പോയെന്നും അറിയില്ല

Friday, 14 December 2018

പ്രാന്തൻ ചിന്തകൾ

0 comments
എന്താണ് എനിക്ക് പ്രണയം?
നിന്നിൽ എന്നെ തിരഞ്ഞു
തളർന്നു വീഴുന്നതാണോ
അതോ..
എന്നിൽ നിന്നെ നിറച്ചു
തന്നെ മറക്കുന്നതാണോ

Thursday, 13 December 2018

മഴത്തുള്ളികൾ

0 comments
കോണ്ക്രീറ്റ് മുറ്റത്തു
തലതല്ലി മരിക്കുന്ന
മഴത്തുള്ളിക്ക് പറയാനുണ്ട്
ഒരുമിക്കാതെ പോയ
മണ്ണിനോടുള്ള പ്രണയം

Monday, 3 December 2018

0 comments
ഇതിന് മുന്നേ തന്നെ അവർ ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടാകില്ല.നാഥനില്ലാത്ത അനേകം പട്ടികളിൽ ഒരുത്തി.കെയർ ടാകർ കണ്ടെടുത്തതാണ്.അന്ന് മുതൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്ല ഒരു പഞ്ഞിമേതയും അവർ ഒരുക്കിയിരുന്നു.തനിക്ക് ഒരു പ്രത്യേക പാത്രവും ഉണ്ടായി.ഇതുവരെ നാഥനില്ലാത്തത്തിന്റെ ദുഃഖം അവിടെ എത്തിയപ്പോൾ ആണ് മാറിയത്.

സുഭിക്ഷമായി ഭക്ഷണത്തോടൊപ്പം രാവിലെയും രാത്രിയും തന്നെയും കൂട്ടി നടക്കാൻ പോവും.ആദ്യമായി കഴുത്തിൽ ചുവന്ന കോളർ വീണ ദിവസം എന്തൊരു സന്തോഷമായിരുന്നു.ഈ ലോകത്ത് താൻ ഒറ്റയ്ക്കല്ല എന്ന് തോന്നി.

അതൊരു സാദാരണ വീട് ആയിരുന്നില്ല.100 ഇൽ അധികം ആളുകൾ അവിടെ ഉണ്ട്.വലിയ ഹാളിൽ അവർ എപ്പോഴും തിരക്കിട്ട പണിയായിരിക്കും.ചിലർ തന്നെ ശ്രദ്ധിക്കാറുണ്ട്.മറ്റു ചിലർക്ക് ആ കമ്പ്യൂട്ടർ ഇൽ നിന്ന് കണ്ണുയർത്താൻ തന്നെ നേരം ഇല്ല.തനിക്ക് കൂട്ടിനു അവിടെ കുട്ടികൾ ആരും ഇല്ല.ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ..മുതിർന്നവർക്ക് ഇതാണ് കുഴപ്പം.പണി കഴിഞ്ഞു അവർക്ക് നേരമില്ല.

അന്നൊരിക്കൽ അവർ തന്റെ തൂക്കവും വലിപ്പവും ഒക്കെ നോക്കുന്നത് കണ്ടു.ഒത്തുക്കത്തോടെ അവർ പറഞ്ഞതെല്ലാം അനുസരിച്ചത് കൊണ്ട്‌ അവർക്ക് തന്നെ പേരുത് ഇഷ്ടായി.

"ഇവൾ മതി..ഇവൾക്ക് വല്യ വലുപ്പമില്ല..നല്ല ഇണക്കത്തിൽ നിൽക്കുന്നുണ്ട്.."

പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.അങ്ങനെ ഒരിക്കൽ കെയർ ടാകർ നേരത്തെ വന്നു വിളിച്ചു.കുളിപ്പിച്ചു.രോമങ്ങൾ ചീകി മിനുക്കി.തന്റെ പത്രത്തിൽ വേണ്ടതിലതികം ഭക്ഷണം വിളമ്പി.വേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നു.പക്ഷെ കെയർ ടാകർ കരയുന്നത് ആണ് കണ്ടത്.കുരച്ചു ചോദിച്ചപ്പോൾ അദ്ദേഹം തന്നെ കെട്ടിപിടിച്ചു.ആ കണ്ണുനീർ രോമങ്ങളിൽ വന്നു വീണപ്പോൾ എന്തെന്നില്ലാത്ത ഒരു കുളിര്. ഈ വീട്ടിൽ നിന്നും തന്നെ പറഞ്ഞയാക്കുകയാണോ..അതാണോ കെയർ ടാകർ കരയുന്നത്..തനിക്ക് ഇവിടേം വിട്ട് പോകണ്ട.. നല്ലവനായ കെയർ ടാകർ നേയും..തന്റെ പ്രത്യേകം ഉള്ള പത്രവും..ഈ വീടും ഒന്നും വിട്ട് തനിക്ക് പോകണ്ട..

കരഞ്ഞു കൊണ്ട് തന്നെ അദ്ദേഹം തന്നെ ഒരു ജാക്കറ്റ് ധരിപ്പിച്ചു. ഇത് പാതിവില്ലാത്തതാണ്.

"അവളെ അതിൽ കേറ്റി ഇരുത്തു.."

അദ്ദേഹം ഒന്നും മിണ്ടാതെ തന്നെ ഒരു ചെറിയ ഇരുമ്പു പെട്ടിപോലെ തോന്നിക്കുന്ന ഒരു വാഹനത്തിൽ ഇരുത്തി.തന്റെ പ്രിയപ്പെട്ട പാത്രം ..ഇഷ്ടമുള്ള ഫുഡ് നിറച്ചു അതിൽ വച്ചു..കഴുത്തിലെ ചുവന്ന കോളർ അഴിച്ചു മാറ്റി..പ്രിയപ്പെട്ടത് എന്തൊക്കെയോ നഷ്ടമാകുന്ന പോലെ തോന്നുന്നു..

പെട്ടെന്ന് അവർ വാഹനത്തിന്റർ കണ്ണാടി ജാലകം അടച്ചു കളഞ്ഞു.ഭയം ഉള്ളിൽ നുരഞ്ഞു കേറുന്നു.കുരച്ചു നോക്കി.അവർ കേൾക്കുന്നില്ല.കെയർ ടാകർ അവിടേം വിട്ട് പോകുന്നത് കണ്ടു.പിന്നെയും കുറച്ചു നോക്കി.അദ്ദേഹം കേൾക്കുന്നില്ല.ആരും കേൾക്കുന്നില്ല.

പേടികൊണ്ട തലതാഴ്ത്തി കിടന്നു.ഒന്നു വേഗം തന്നെ പുറത്തിറക്കി വിടണം എന്ന് ദൈവത്തോട് അപേക്ഷിച്ചു.

വലിയൊരു പെട്ടിക്കുള്ളിൽ ആണ് ആ പെട്ടി വച്ചത്.പെട്ടി ആകാത്ത വച്ചു അവർ അതിന്റെ വാതിലുകൾ അടച്ചു.ചുറ്റും ഇരുട്ടു മാത്രമാണ്.കുറച്ചു നോക്കി.ഇല്ല ആരും കേൾക്കാൻ ഇല്ല.പേടകത്തിൽ അധികം അനങ്ങാതിരിക്കാൻ അവർ ബെൽറ്റ് ഇട്ടിരുന്നു.

വലിയൊരു ശബ്ദം കേൾക്കാൻ തുടങ്ങി. തന്റെ പേടകം വച്ച വാഹനം അനങ്ങാൻ തുടങ്ങിയിരിക്കുന്നു.അത് മുകളിലോട്ട് പോവുകയാണ്.വായു മർദം കൂടി കൂടി വന്നു.ചെവി പൊട്ടുന്നപോലെ തോണി.വേദനകൊണ്ട് മുരണ്ടു.കുറക്കാൻ ഉള്ള ആരോഗ്യം ഇല്ല.

വീണ്ടും വീണ്ടും ഇയരങ്ങളിലേക്ക് പോവുകയാണ്.
വാഹനം ചെറിയുന്ന പോലെ തോന്നി.അതിൽ നിന്ന് അനക്കങ്ങൾ കേൾക്കാൻ തുടങ്ങി.തല താഴ്ത്തി കാലുകൾ തലയിൽ വച്ചു കിടന്നു.പേടകത്തിന്റെ കുലുക്കം പിന്നെയും കുറെ നേരം തുടർന്ന്.

ഒടുവിൽ കുലുക്കം കുറച്ചു കുറഞ്ഞപ്പോൾ മെല്ലെ തലപൊക്കി പുറത്തേക്ക് നോക്കി.എവിടെയാണെന് ഒരു എത്തും പിടിയും കിട്ടുന്നില്ല. പുറത്തു മൊത്തം ഇരുട്ട്.താഴെ ഒരു പന്തു പോലെ എന്തോ ഒന്ന്.അതല്ലാതെ വേറെ ഒന്നും കാണാനില്ല.കെയർ ടാകർ ഇല്ല.വീട് കാണ്മാനില്ല.വീണ്ടും അനാഥത്വം അനുഭവിക്കേണ്ടി വരുമോ.ഈ വലിയ പ്രപഞ്ചത്തിൽ താൻ ഒരിക്കൽ കൂടി ഒറ്റക്കായിരിയ്ക്കുന്നു.

പേടകം മെല്ലെ ചലിക്കുന്നുണ്ട്.ചുറ്റും ഇരുട്ട് മാത്രം.ഈ സർകീട് എപ്പോൾ അവസാനിക്കും.എന്തിനാണ് കെയർ ടാകർ കരഞ്ഞത്.ഇനി ഒരിക്കലും കാണാൻ ആകില്ലേ.
വിഷമം കൂടി ഉള്ളിൽ നിന്ന് പുറത്തു വന്നത് ഒഎസ് മോങ്ങൾ മാത്രം.

പേടകത്തിന്റെ ചൂട് കൂടുന്നുണ്ടോ.ചൂട് കൂടുന്ന പോലെ തോന്നുന്നു.ഈ ബെൽറ്റ് ഒന്ന് മാറ്റിയിരുന്നെങ്കിൽ.ചൂട് കാരണം ഒരു സ്വസ്ഥത ഇല്ല.നക്കി തുടക്കാൻ തല എത്തുന്നില്ല.ഇല്ല.എല്ലാം ഷെറിയാകും.നോക്കാം..

ചൂട് പിന്നെയും കൂടുന്നാണ്.വെള്ളത്തിന് ദാഹിക്കുന്നു.തന്റെ പ്രിയപ്പെട്ട പാത്രത്തിൽ തിന്നാൻ എന്തൊക്കെയോ വച്ചിട്ടുണ്ട്.ഒരു തുള്ളി വെള്ളമില്ല.എന്ത് ചെയ്യും.

ദാഹം അസഹനീയമാകുന്നു.മേലൊന്നും വയ്യാണ്ടായിരിക്കുന്നു.അവർ കേൾക്കാൻ വേണ്ടി ഒന്നു കൂടെ മോങ്ങി നോക്കി.കുരക്കാൻ ഉള്ള ശക്തി ഇല്ല.
ഇപ്പൊ തീരുമായിരിക്കും.കെയർ ടാകർ വരുമായിരിക്കും.തന്നെ ഇതില് നിന്നും പുറത്തെടുക്കാൻ.

ദേഹം കുഴയുന്ന പോലെ.വയ്യ.ഇതിൽ നിന്ന് പുറത്ത് കടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.മരണം തൊട്ട് അടുത്ത് നിൽക്കുന്ന പോലെ.കണ്ണടച്ചു കിടക്കാം.കണ്ണടക്കുമ്പോൾ കെയർ ടാകർ ന്റെ മുഖം.

"സർ..ലൈക്ക യുടെ സിഗ്നൽസ് നമുക്ക് ഇപ്പോൾ കിട്ടുന്നില്ല..അത് അനങ്ങുകയോ കിരക്കുകയോ ചെയ്യുന്നില്ല..ചത്തെന്ന തോനുന്നു.."

"അതെങ്ങനെ..10 ദിവസം നിൽക്കാൻ ചാൻസ് ഉണ്ട് എന്നാണല്ലോ നമ്മുടെ നിഗമനം.."

"പേടകത്തിന്റെ ചൂട് കൂടുതൽ ആണ്..അത് കാരണം ഡിഹൈഡ്രേഷൻ സംഭവിച്ചു കാണും.."

"ഹമ്മ..എന്തായാലും ലൈക്ക ഒരു റെക്കോര്ഡ് ആണ് ഉണ്ടാക്കിയത്..ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ജന്തു..ലൈക്ക.."

Monday, 26 November 2018

കുന്നിക്കുരു

0 comments
കറുത്തു പോയത് കൊണ്ട്
കുലത്തിൽ നിന്ന് പുറത്താക്കിയവൻ

Monday, 19 November 2018

തപ്പാൽപെട്ടി

0 comments
പ്രണയവും പരിഭവങ്ങളും
വിരഹവും നൊമ്പരങ്ങളും
പങ്കുവച്ചെഴുതിയതെല്ലാം
രണ്ടു വാക്കിൽ കുറഞ്ഞുപോയെന്നു
അറിയാതെ കാത്തുനിൽക്കുന്നു
ഒഴിഞ്ഞ വയറുമായി ചില
തുരുമ്പിച്ച തപ്പാൽപെട്ടികൾ

Saturday, 17 November 2018

അടക്കം

0 comments
മരിച്ചവന്റെ അടക്കു കഴിഞ്ഞു..
നാട്ടുകാർ നാല് നല്ലവാക്ക് പറഞ്ഞു..
ഒളിച്ചിരുന്ന കണക്കുപുസ്തകത്തിലെ
കടങ്ങൾ മെല്ലെ പൊന്തിവന്നു..
ഒന്നിച്ചിരുന്ന നിലം
അളന്നു മുറിക്കാൻ അവകാശികൾ വന്നു..
കരഞ്ഞവരും കൂട്ടിരുന്നവരും
കണക്കു പറഞ്ഞു..
പറമ്പിലൊരു കാകൻ
ബലിച്ചോറിന് കരഞ്ഞു

Tuesday, 13 November 2018

പൂരം

0 comments
പൂരം കൊടിയിറങ്ങി..
വാങ്ങാതെ വിട്ട ബലൂണുകൾ..
അണിയാതെ പോയ കുപ്പിവളകൾ..
നുകരാതിരുന്ന മധുരങ്ങൾ..
തിരഞ്ഞു പോകുന്നെന്റെ മനസ്സിന്നും.

Friday, 9 November 2018

പട്ടിണിക്കാരന്റെ പ്രണയം

0 comments
ഭംഗിവാക്ക് കൊണ്ട്
മൂടാൻ എനിക്ക് ആകില്ല
നിന്നെ വാഴ്ത്തി പാടാൻ
എന്നിൽ കവിത ഇല്ല
പട്ടുമഞ്ജതിൽ ഇരുത്താൻ
പട്ടിണി സമ്മതിക്കില്ല
പിന്നെ പ്രേമമാണെന്നു
പറഞ്ഞിട്ടെന്തു കാര്യം?

കുപ്പിവള

0 comments
പഴയ കുപ്പിവളകൾ
കയ്യിൽ കയറാതെ ഉടക്കി നിൽക്കുന്നു
പഴമയിലേക്ക് മടങ്ങിപ്പോകുന്ന എന്നെയവർ
തടഞ്ഞു നിർത്തുന്നു

Thursday, 8 November 2018

ജാതി

0 comments
നമ്മുടെ നിറമൊന്നല്ലെന്നു..
നമ്മുടെ കുലമൊന്നല്ലെന്നു..
നമ്മുടെ കോവിൽ ഒന്നല്ലെന്ന്..
നമ്മുടെ ദൈവം ഒന്നല്ലെന്ന്..
സ്നേഹിച്ചു ജീവിക്കാൻ
ഇതൊന്നും നോക്കിയില്ലേൽ..
ഒരുമിച്ചു വാഴുവാൻ
നമുക്കൊരുലകമില്ലെന്ന്..

പെട്ടി

0 comments
പഴയ പെട്ടികൾ നീയൊന്നു
പരതി നോക്കണം
കളഞ്ഞുപോയ പ്രണയം
അവിടെയെങ്ങോ മറഞ്ഞിരിപ്പൂ

Tuesday, 6 November 2018

ഓട്ടോഗ്രാഫ്

0 comments
എന്നെ ഓർമിക്കാൻ ആയിരം
ഓർമകൾ നിനക്കുണ്ടെന്നോർത്തു..
രണ്ടുവരി എഴുതാതിരുന്ന ഓട്ടോഗ്രാഫിൽ..
എനിക്കൊരു പുറം നീ കാത്തുവച്ചിട്ടുണ്ടെങ്കിൽ..
ഇന്ന് ഞാനൊരു വരിയെഴുതാൻ വെമ്പുന്നു..
എന്നെ നീ ഓർമിക്കാൻ
രണ്ടക്ഷരം വേണമെങ്കിൽ..
ഇന്ന് ഞാനൊരു വാക്കിനായ് തിരയുന്നു..

Monday, 5 November 2018

ആവണി

0 comments
കഴുത്തിൽ ചോര പൊട്ടിയൊഴുകുന്നു
കണ്ണു മൂടുന്നു..
മരിക്കാറായോ.. അറിയില്ല..കുട്ടികളുടെ ഒപ്പം വെയിൽ കായന് കിടന്നത് ഓർമയുണ്ട്..ഇടക്ക് കണ്ണുകൾ അടഞ്ഞുപോകുമ്പോൾ അവർ കളിക്കുന്നതാണ് കണ്ടത്..
പെട്ടെന്നു എവിടുന്നോ ഇടി നാദം പോലെ ദിക്കുകുലുക്കികൊണ്ടു വെടിയൊച്ച കേട്ടു..
കഴുത്തിനു താഴെ ചോരയുടെ ചൂട്..
ഉള്ളിൽ മുള്ളുകുത്തുന്ന വേദന..
പേടിച്ചു മാറി നിൽക്കുന്നുണ്ട് കുട്ടികൾ..
അവരെ അടുത്ത് വിളിക്കണം എന്ന് തോന്നി ..
പക്ഷെ ശരീരം അനങ്ങുന്നില്ല..
ശ്വാസത്തിന്റെ വേഗം ഇരട്ടിയാകുന്നു..
"ചത്തോ..?"
"ഇല്ല..പക്ഷെ ഇപ്പൊ ചാകും.."
"ഹമ്മ..ഇനി ഇതുങ്ങളെ എന്തു ചെയ്യും..?"
"അറിയില്ല.."
"ഇതുങ്ങളെ കൂടി അങ്ങു കൊന്നേക്ക്..വലുതായിട്ട എന്തിനാ.."
"താൻ ഒന്നു മിണ്ടതിരിക്കാഡോ..ഇതിനെ കൊന്നതിന് തന്നെ എന്തൊക്കെ പുലിവാല് വരും എന്ന് അറിയില്ല..അപ്പോഴാ.."
"പിന്നെ..ഇവിടെ മനുഷ്യന്മാർ ചാവുന്നു.. എന്നിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ല..അപ്പോഴാ ഒരു പന്ന കടുവ.."

അവര് ഇതിനു മുന്പും ഇവിടെ വന്നിട്ടുണ്ട്..ആ ശബ്ദം ഇതിന് മുന്നേയും കേട്ടിട്ടുണ്ട്..അവർ മക്കളെ കൊല്ലും..തന്നെ കൊന്നപോലെ..തന്റെ പൂര്വികരെ കൊന്നപോലെ..കെട്ടിടങ്ങൾ കെട്ടിയുയർത്താൻ അവർക്ക് എന്റെ വീട് തകർക്കണം..മക്കളോട് ഓടിപോകണം എന്ന് പറയണം എന്നുണ്ട്..പക്ഷെ ദേഹമനങ്ങുന്നില്ല..മരണം തണുത്ത പുതപ്പ് പുതയ്ക്കുന്നു..അതിൽ ചൂടിന്റെ നേർത്ത വരകൾ സൃഷ്ടിച്ചു ചോരയൊഴുകുന്നു..

"താൻ അങ്ങോട്ട് മാറി നിലക്ക്..ഞാൻ കൊല്ലാം ഇവറ്റകളെ.."

പേടിച്ചു നിൽക്കുന്ന മക്കളെ നോക്കി അയാൾ തോക്കു ചൂണ്ടുന്നത് മനക്കണ്ണിൽ കാണാം..2 ഉണ്ടകൾ നിറച്ചു ലക്ഷ്യം വെക്കുന്നതും കാണാം..മക്കൾ ഭയന്ന് നിൽക്കുകയാണ്..അവരുടെ കാലുകൾ മണ്ണിൽ ഉറച്ചുപോയിരിക്കുന്നു..വയ്യ..ഇത് കണ്ടു നിക്കാൻ വയ്യ..അവരെ രക്ഷിക്കണം..

കുഞ്ഞുങ്ങൾക്ക് മേലേക്ക് എടുത്തു ചാടി
..വീണ്ടും ഒരു വെടിയൊച്ച..

കണ്ണുകൾ അവസാനമായി അടയുമ്പോൾ കുഞ്ഞുങ്ങൾ ഓടിമറയുന്നത് കണ്ടു..



പാട്ട്

0 comments
വയറു കഴിയാൻ വകയുള്ളവൻ പാടിയത്
പ്രണയത്തെ കുറിച്ചായിരുന്നു..
വയറൊട്ടിയവന്റെ പാട്ട്
വിശപ്പിനെ കുറിചും..

ഒരു കർഷകന്റെ മരണമൊഴി

0 comments
കരിയുന്ന വിള കണ്ടെരിയുന്ന നെഞ്ചും
തുരുമ്പ് തിന്നു തുലയുന്ന പണിയായുധങ്ങളും..
പുരയിൽ പതിവുകാരനായ പട്ടിണിയും..
വിത്തെടുത്തു വിശപ്പു മാറ്റുന്ന പൈതങ്ങളും..
മാറ്റ് കുറയുന്ന പൊന്നു പോലെ
മൂത്തവളൊരുത്തിയും..
കണ്ണടച്ചിരുട്ടക്കും മേലധികാരികളും..
കണ്ണീരു കാണാത്ത കോവിലിലെ ദൈവങ്ങളും..
വീതിച്ചെടുക്കുക..
പണയമായി നല്കാനിനിയൊന്നും ഇല്ലാത്ത
എന്റെ പിണം..

Sunday, 4 November 2018

....

0 comments
കാലിയായ കീശയും..
കരള് നിറയെ മോഹങ്ങളും...

Saturday, 3 November 2018

ലഹരി

0 comments
അമ്മയുടെ അമ്മിഞ്ഞപ്പാലായിരുന്നു
ആദ്യത്തെ ലഹരി..
അതില്ലാതെ വയ്യന്നോർത്തു
ആർത്തു കരഞ്ഞതിൽ പിന്നെ..
അങ്ങാടി മധുരം..
ചുണ്ടിൽ എരിയുന്ന ചൂട്ടു...
വയറു കരിയുന്ന മദ്യം..
രക്തമുറയുന്ന മരുന്ന്..
കയ്യിൽ ഉഴറുന്ന പെണ്ണ്..
ഒടുവിൽ അവസാന നാളിൽ
ആശുപത്രി കിടക്കയിൽ
ലഹരി ജീവനോടായി..

ചിലന്തി

0 comments
വരാനിടയില്ലാത്ത ഇരയെ കാത്തു
വലവിരിച്ചിരിക്കുന്നുണ്ടൊരു ചിലന്തി..
വിശപ്പേറെ ഉണ്ടേലും..
വേറെ വഴിയവനറിയില്ല..

തിരിച്ചറിവ്

0 comments
വയസ്സാകുമ്പോൾ അറിവ് കൂടുമത്രെ
ഇത്രയും കാലമറിഞ്ഞതൊന്നും
ഒരറിവായിരുന്നില്ലെന്ന
തിരിച്ചറിവ്..

നമ്പി

0 comments
നഷ്ടമായ അവസരങ്ങൾക്ക്..
മരിച്ച ചിന്തകൾക്ക്..
നരച്ച ദിനങ്ങൾക്ക്...
നഷ്ടപരിഹാരം തന്നിട്ടിനി എന്ത് കാര്യം..?

തേൻ മിട്ടായികൾ

0 comments
ഇടങ്കണ്ണിട്ട് നോക്കുമ്പോൾ..
കൊഞ്ഞനം കുത്തുന്ന
കണ്ണാടി ഭരണിയിലെ
തേൻ മിട്ടായികൾ..
ചില്ലറ തുട്ട് എണ്ണി നോക്കി
തികയാതെ ദണ്ണിച്ചു
തിരികെപോയ കുട്ടിയിന്നു
നോട്ടുമായ് വന്നപ്പോൾ..
മാർക്കറ്റ് വിട്ടു പോയി..

Friday, 2 November 2018

...

0 comments
ഞാൻ മരിച്ചാലും നീ എന്നെ ഓർക്കുമോ..?
മരിച്ചിട്ടോർത്തിട്ടെന്ത് കാര്യം...
നീ പറയാതിരുന്നതെല്ലാം
അന്ന് എത്രയുച്ചത്തിൽ പറഞ്ഞാലും..
എന്റെ കല്ലറയുടെ വാതിൽ
കടന്നെത്തുകയില്ലലോ..

കാലൻ

0 comments
വരാനാരുംമില്ലെങ്കിലും വീട്ടിൻമുന്നിൽ
ഒരു മണി കെട്ടിത്തൂക്കി..
ഒരുനാൾ മണിയൊച്ച കേട്ടു വന്നു നോക്കുമ്പോ..
മുന്നിൽ നിക്കണത് കാലൻ..

സുഹൃത്തിനോട്..

0 comments
പറയാതെ അറിഞ്ഞ വിശേഷങ്ങളിൽ നിന്ന്..
പൊള്ളയായ സുഖാന്വേഷണത്തിലേക്ക്
നമ്മൾ എത്ര മാറിപ്പോയിരിക്കുന്നു..

ഫ്രീക്കന്റെ ആത്മഹത്യക്കുറിപ്പ്

0 comments

ഇത് ആത്മഹത്യക്കുറിപ്പല്ല..
കൊലപാതകത്തിന്റെ സാക്ഷിമൊഴി..
എന്റെ ചിന്തകൾക്ക്
കഞ്ചാവിന്റെ മണമുണ്ടായിരുന്നില്ല..
എന്റെ പ്രണയത്തിന്
ലഹരിയുടെ കൂട്ടുണ്ടായിരുന്നില്ല..
എന്റെ നേര് നിങ്ങൾക്ക് ഒരു നുണ..
നിങ്ങളെഴുതി തള്ളിയ ജാതകത്തിൽ..
ഞാൻ കണ്ടത് രാജയോഗമായിരുന്നു..
നിങ്ങളെനിക്ക് തീർത്ത കൂട്
തകർത്തു ഞാൻ പോകുന്നു..
പൊരുതി മടുത്ത പോരാളിയെപോലെ..
എന്റെ ശവത്തിനു മേൽ നിങ്ങൾ പൂമാലയിടരുത്..
എന്റെ ചിരിക്കുന്ന ചിത്രം തൂക്കരുത്..
അരികിൽ വന്ന് നല്ലവാക്ക് പറയരുത്..
നിങ്ങളുടെ കൈയിൽ
എന്റെ ചോര വീണ് ചുവന്നിരിക്കുന്നു..

ബ്ലൂ വെയിൽ

0 comments
നോക്കാൻ ഏല്പിച്ചു പോയ
യന്ത്രമനുഷ്യനേ നോക്കി
മുലപ്പാലിന് കരയുന്ന കുട്ടി..
താരാട്ടു പാടുന്ന പാട്ടുപെട്ടികൾ..
കണ്ണു മഞ്ഞളിക്കുന്ന ടിവി പരിപാടികൾ..
രോഗം വിളമ്പുന്ന ഹോട്ടൽ ഭക്ഷണം..
ചതി മണക്കുന്ന ഓണ്ലൈൻ പ്രണയം..
ഒടുവിൽ മരിക്കാൻ അവനു
മൊബൈലിൽ ഒരു ഗെയിമും..

Thursday, 1 November 2018

ഇന്ന് ഞാൻ നാളെ നീ

0 comments
കടലുകാണാൻ ഒക്കുമായിരുന്ന
കൊമ്പവർ മുറിച്ചു..
തണല് തന്ന കൈകളും അറുത്തു...
കാറ്റ് തഴുകുന്ന പൂക്കുലകളൊടിച്ചു..
കാത്തുവച്ചിരുന്ന കായ്കളും കട്ടു..
തന്നാരം കിളിയുടെ കൂടൊന്ന് തകർത്തു..
അവരുടെ പൈതങ്ങൾ ഉലകം കാണാതെ മരിച്ചു..
മഴുകൊണ്ട് വീഴുമ്പോൾ മരമോർത്തു..
ഇന്ന് ഞാൻ നാളെ നീ..

പുഷ്‌പാഞ്ജലി

0 comments
പുലരി പുലരുമെന്നോർത്തു
മയങ്ങിക്കിടക്കുന്നുണ്ടൊരുനൂറു പൂക്കൾ..
ഇറുത്തു ചൂടാൻ വരും കൈകളെ അറിയാതെ..
ഇനിയൊരു കിരണവും തഴുകില്ലെന്നറിയാതെ..
ആഗ്രഹലബ്ദിക്ക് ദേവന്റെ കാൽകളിൽ..
ആയിരം കരിഞ്ഞ സ്വപ്നങ്ങളുടെ ചാമ്പൽ...

മനുഷ്യമാംസം

0 comments
മനുഷ്യന്റെ മാംസത്തിനായിരിക്കും
ഏറ്റവും രുചി..
അതിൽ മദ്യത്തിൻ ലഹരി..
പ്രണയത്തിൻ മധുരം..
ദുർമേദസ്സിന്റെ കൊഴുപ്പ്..
ചിന്തകളുടെ എരിവ്..
വിരഹത്തിന്റെ കയ്പ്പ്..
ഉറപ്പ്..മനുഷ്യന്റെ മാംസത്തിനാണ്
ഏറ്റവും രുചി..

സുഖാന്വേഷണം

0 comments
സുഖമാണോ എന്നന്വേഷിക്കുന്നവരോട്..
അത്ര സുഖമല്ല..
ഇരുണ്ട സ്വപ്നങ്ങൾ വേട്ടയാടുന്നുണ്ട്..
കനത്ത സംശയങ്ങൾ വന്നലട്ടുന്നുണ്ട്..
കുറച്ചു ചോദ്യങ്ങൾക്കുത്തരം തിരയേണ്ടതുണ്ട്..
പക്ഷെ പറയാൻ നിനക്ക് ഒരുത്തരം മാത്രം..
സുഖമാണ്..

കത്ത്

0 comments
ദൂരെ നിന്ന് അച്ഛന്റെ കത്ത്..
തിരിച്ചെഴുത്തണം..
വാങ്ങേണ്ട മിട്ടായികളെ കുറിച്ച്..
കുഞ്ഞുടുപ്പുകളെ കുറിച്ചു..
കളർ പെൻസിലുകളെയും കളിക്കോപ്പുകളെയും കുറിച്ചു..
എഴുതാൻ മറക്കുന്ന ഒരേയൊരു കാര്യം
അച്ഛന്റെ സുഖവിവരം മാത്രം..

കാറ്റിന്റെ പാട്ട്

0 comments
ദൂരെയൊരു തീവണ്ടി സൈറൻ..
ഇരമ്പുന്ന കടലിന്റെ കരച്ചിൽ..
കാറ്റുകൊണ്ടതന്ന കഥകൾ..
കാതോർത്തിരിക്കാറുണ്ടിപ്പോഴും..

ഭീരു

0 comments
ഭീരുവാണ് ഞാൻ
പറയാൻ ഓർത്തത് വായിൽ വിഴുങ്ങി..
എഴുതാൻ നിനച്ചത് മായ്ച്ചു തിരുത്തി..
കണ്ണടച്ചിരുട്ടാക്കി..
കൈ മലർത്തുന്നു ഞാൻ..




മായം

0 comments
മണമില്ലാ പ്ലാസ്റ്റിക് പൂക്കൾ..
മധുരം കുറഞ്ഞ അങ്ങാടി മാങ്ങകൾ.
പിന്നിൽ വന്നുകുത്തിയവന്റെ ചിരി
എനിക്ക് ചുറ്റും
എല്ലാത്തിലും മായം.

.....

0 comments



വയസ്സായാൽ ഒരു മൂലക്ക് ഇരിക്കാനല്ല..
പുതിയ വഴികളിലൂടെ നടക്കാനാണിഷ്ടം
എന്ന് കാർത്യായനി

Wednesday, 31 October 2018

സത്യം

0 comments
സത്യം പറഞ്ഞ പുണ്യാത്മാവിനെ
അവർ കുരുതികൊടുത്തു..
ചോരക്കറ മായാത്ത ബലിക്കല്ലിൽ
ചേർത്തുവച്ചവന്റെ നാവു മുറിച്ചു..
അക്രമം തടുത്ത കൈകൾ അറുത്തു..
ചിന്തകൾ ജനിച്ച തലച്ചോറ് തകർത്തു..
തെറിച്ച ചോരപ്പൂവുകൾ വെളിച്ചം കാണാതെ കിടന്നു..
അതില്നിന്നൊരായിരം പടയാളികൾ ജനിച്ചു..
കലാപം നയിച്ചു..
കുരുതിത്തറയുടച്ചു..
സത്യം പുനർജനിച്ചു..


കവി അയ്യപ്പനോട്..

0 comments
ഇന്ന് നിന്റെ വാക്കുകൾ എനിക്ക് വായിക്കാൻ ആകുന്നില്ല
വരികൾ തിരിയുന്നില്ല..
മനസ്സിൽ ഉടക്കുന്നില്ല..
നിന്നെ ഞാൻ അറിയുന്നില്ല..
കണ്ണടക്കുമ്പോൾ കാണുന്നത്..
നീ ഞെരിച്ചുടച്ച ചിരികൾ..
നീ തീർത്ത ദുസ്വപ്നങ്ങൾ..
നീ തകർത്ത പ്രതീക്ഷകൾ..
ഇല്ല..നിന്നെ ഞാൻ അറിയുന്നില്ല..

Tuesday, 30 October 2018

കൂടുമാറ്റം

0 comments
ഞാൻ നീയായി മാറിയിരിക്കുന്നു..
എന്റെ ഇഷ്ടങ്ങൾ നിനക്ക് വഴിമാറിപ്പോയി..
എന്റെ ചിന്തകൾ നിന്റെ പിറകെ പോയി..
തനിച്ചു ഞാൻ നടക്കുമ്പോൾ ഓർക്കുന്നു..
ഞാൻ എന്തായിരുന്നു?

Friday, 26 October 2018

Azeem

0 comments
നാളെയുണ്ടാകും എന്നു കരുത്തിയാവും
ഇന്നലെ അവൻ ഉറങ്ങിയത്..
കൂട്ടരും ഒത്തു ഒരു പുതിയ കളി കളിക്കാൻ..
പുതിയാതെന്തെങ്കിലും പഠിക്കാൻ..
പുതിയൊരു സ്വപ്നം കാണാൻ..
നാളെയുണ്ടാകും എന്ന് അവൻ ഓർത്തുകാണും..

Monday, 22 October 2018

MeToo

0 comments
അന്ന് വിറച്ചു വായിൽ ഉറച്ചുപോയ വാക്കുകൾ..
കരഞ്ഞു കുതറി ഓടാൻ നിനച്ച ഓർമകൾ..
മുറിഞ്ഞു ചോരക്കിനിയുന്ന മുറിവുകൾ..
ഇനിയൊളിച്ചു വെക്കേണ്ടതില്ല നാം..
തലകുനിച്ച് നടക്കേണ്ടതില്ല നാം..
ഇനിവരുന്നവർക്ക് ഈ വഴി പോകിലും
ഭയമെഴാതെ നടക്കുവാൻ ആകുകിൽ..
തടസ്സമെല്ലാം താണ്ടുവനാകുകിൽ..
ഇനിയൊളിച്ചു വെക്കേണ്ടതില്ല നാം..
തലകുനിച്ചു നടക്കേണ്ടതില്ല നാം..

കാറ്റ്

0 comments
പണ്ട് ഇതിലെ ഓടുന്നൊരു കാറ്റുണ്ടായിരുന്നു..
അതിന് പറയാൻ ഒരായിരം കഥകൾ ഉണ്ടായിരുന്നു..
മുറ്റത്തെ മൈലാഞ്ചിമരം പൂത്തുലഞ്ഞത്..
മാവിലൊരുനൂറു മാമ്പഴം തേൻ കിനിഞ്ഞത്..
അകലെ നിന്ന് മേഘങ്ങൾ വിരുന്നു വരുന്നത്..

ഇന്നും അതീവഴി വരാറുണ്ട്..
കൊടിയ വേനലിന്റെ തീച്ചൂടും കൊണ്ട്..
വിയർപ്പു നാറുന്ന ഗന്ധവും കൊണ്ട്..
കരിഞ്ഞു വീഴുന്ന പക്ഷി തൂവലും കൊണ്ട്..

Thursday, 5 July 2018

......

0 comments
ഞാൻ പറയാതെ പോയ ആയിരം വാക്കുകൾ
നീ അറിയാതെ പോയ എന്റെ പ്രണയ നിവേദനങ്ങൾ

....

0 comments
വഴി തെറ്റി അലയുന്ന എന്റെ ചിന്തകൾ എല്ലാം
വന്നു നിൽക്കുന്നത് നിന്നിൽ ആണ്

Thursday, 28 June 2018

....

0 comments

സംസാരിക്കാനുള്ള മാർഗങ്ങൾ കൂടിയപ്പോൾ
സംസാരിക്കാൻ വിഷയം കുറഞ്ഞുപോയവരാണ് നമ്മൾ

Monday, 25 June 2018

....

0 comments
ഒരിക്കൽ മറക്കാൻ ആഗ്രഹിച്ചതെല്ലാം...
പിന്നെ ചിരിക്കാൻ
വകയായിട്ടുണ്ട്..

Thursday, 21 June 2018

....

0 comments

ചെറുപ്പത്തിൽ കണ്ണിൽ പെടാഞ്ഞതെല്ലാം
ഇന്നെന്റെ കണ്ണിലെ കരടാണ്

....

0 comments
യാഥാർഥ്യങ്ങൾക് നേരെ കണ്ണടയ്ക്കാൻ
ഇനിയാക്കില്ലെന്ന തിരിച്ചറിവോടെ
എന്റെ ബാല്യം അവസാനിക്കുന്നു
മനസ്സിൽ ഒരു മയിൽപ്പീലി തുണ്ട്
മാനം കാണാതെ ഒളിച്ചിരിക്കുന്നു

Monday, 18 June 2018

ഫാദർസ് ഡേ

0 comments
ഫാദർസ് ഡേ

ചായക്ക് ഓർഡർ ഇട്ടു ചുമ്മാ പുറത്തോട്ട് നോക്കി നിക്കുന്നനേരത് ആണ് കോയ വന്നു കയറിയത്..
"നീ എന്താ വൈകിയേ എന്നു വിചാരിച്ചിരിക്കുവർന്നു.."
"ഞ്ഞി ..വന്നിറ്റ് കുറെ നേരായ..'
"കുറച്ചേരായി..."
"അല്ല... നിന്റെ മോന്റെ ഒരു പോസ്റ്റ് കണ്ടല്ലോ...ഫേസ്ബുക് ഇൽ..സൂര്യനായ് തഴുകി ഉണർത്തുന്ന അച്ഛനെ ആണ് ഇഷ്ടം എന്നൊക്കെ പറഞ്ഞിട്ട്.."
"ഇഹ്ഹ്..."
"അതെന്ന്..ഇന്ന് അച്ഛമാർടെ ദിനമല്ലേ..നിന്റെ മോൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്.. ഞാൻ ഓന്റെ ഫ്രണ്ട് ആണേ.."
"എനിക്ക് ഞ്ഞി പറയണത് ഒന്നും മനസിലാകുന്നില്ല..ഇങ്ങനെ ഒക്കെ പറഞ്ഞിട്ടുണ്ടെൽ അത് ഓന് ആയിരിക്കില്ല.."
"അതേഡോ..സുകുമാരൻ നായർ കിഴക്കുപുറയിൽ അവനല്ലേ.."
"കിഴക്കുപുറയിൽ സുകുമാരൻ അവൻ തന്നെ..അവനെപ്പ നായർ ഒക്കെ ആയത്..ഇവിടേം നായർ എന്ന ഞാൻ ചേർത്തിട്ടിലാലോ.."
"അതൊക്കെ ഒരു ജാടക്കല്ലേ..ഇപ്പോ തൊക്കെ ഒരു സ്റ്റൈൽ ആണ്..എന്റെ മോന്റെ പേര് മര്യാദയ്ക്ക് വായിച്ചെടുക്കാൻ പോലും പറ്റില്ല..എന്തോ മുഹമ്മദ് പോപിൻസ് എന്നൊക്കെ ആണ്.."
"ഹമ്മ്.. എന്തായാലും അവൻ ഇങ്ങനെ ഒന്നും പറയാൻ പോണില്ല..ഇന്നലെ അവളുടെ മരുന്ന് തീർന്നത് വാങ്ങിക്കണം എൻ പറഞ്ഞപ്പോ അവനെന്നെ തിന്നില്ലനെ ഉള്ളു..ഉള്ളതൊക്കെ കൊണ്ട് കഴിയാന പറയണത്..വീട്ടിന്ന് ഇറങ്ങിപ്പോകാൻ പറയാത്തത് ഭാഗ്യം.."
"ആഹ്..എന്നിട്ടണല്ലേ ഇമ്മാതിരി പോസ്റ്റ് ഒക്കെ ഇടുന്നു.."
"അല്ല..ഇതിപ്പോ ഇടാൻ എന്താ വിശേഷം.."
"ആൾക്കാർക്ക് വല്ല വിശേഷോം വേണോ ഓരോന്ന് ഇതിൽ ഇടാൻ..ഇന്നലെ വീട്ടിൽ ഇരുന്നു കഞ്ഞി കുടിച്ച ചെക്കൻ പോസ്റ്റ് ഇട്ടേക്ൻ.. ഹാവിങ് ഡിന്നർ ഇൻ താജ് എന്ന്.. കണ്ടിട്ടും കൂടി ഉണ്ടാകില്ല അവൻ താജ്.."

ഹമ്മ്..എന്തായാലും ഇങ്ങനെ ഒരു ദിവസം ഉള്ളത് നന്നായി.. അങ്ങനെ എങ്കിലും ഇങ്ങനെ ഒരു ജന്മം ജീവിച്ചിരിപ്പുണ്ട് എന്ന് അവൻ ഓര്മിക്കുന്നുണ്ടല്ലോ..

ഇരമ്പി വന്ന ദേഷ്യം കടിച്ചമർത്തി രാഘവേട്ടൻ പീടിക വിട്ടിറങ്ങി 

Saturday, 16 June 2018

കച്ചവടം

0 comments
സ്കൂൾ നഷ്ടത്തിൽ ആണെന്നു..
സ്കൂൾ എന്നാണ് നഷ്ടത്തിലായത്?
വിദ്യാഭ്യാസം എന്നാണ് കച്ചവടം ആയത്?

Tuesday, 5 June 2018

പരിസ്ഥിതിദിനം

0 comments


പരിസ്ഥിതിദിനം

ഇന്നലെ മുറിച്ച മരത്തിന്ന് പകരം
ഇന്നൊരു തൈ ഞാൻ നടുന്നുണ്ട്
നാളെ വീണ്ടും മുറിക്കാലോ..

Sunday, 1 April 2018

ഏപ്രിൽ ഫൂൾ

0 comments


നുണ പറയാൻ ഒരു ദിനമുള്ളത്
നല്ലതല്ലേ..
നേരാകണം എന്നോർത്തു
നുണ പറഞ്ഞു കാണും ചിലരിന്ന്..
നേരിന്റെ നീറ്റൽ തൊടുമ്പോ
നുണ കൊണ്ട് ചിരി ഇട്ടു
മറച്ചിട്ടുണ്ടാകും ചിലരിന്ന്..

നീയും ഞാനും

0 comments
ഞാൻ എഴുതിയതെല്ലാം..
എന്നെയും നിന്നെയും കുറിച്ചാണ്..
എന്താണ് നമ്മളെ കുറിച്ച് എഴുതുക..
നമ്മൾ എന്നൊന്നുണ്ടോ..
നീ ഞാനും ഞാൻ നീയും തന്നെ അല്ലെ..

ഞാൻ

0 comments


എന്നെ എനിക്ക് ഓർക്കാൻ ആകുന്നില്ല..
എങ്ങനെ ആയിരുന്നു ഞാൻ..
ഓർത്തെടുക്കാൻ ശ്രമിച്ചു ശ്രമിച്ചു..
കിതച്ചു ഞാൻ വീഴുമ്പോ..
പഴയ പുസ്തകങ്ങൾ
ചിരിച്ചു കൊണ്ട് തുറന്നു തരുന്നു..
എന്റെ എഴുത്തു..
എന്റെ കവിതകൾ..
..
എഴുത്തു നിർത്തരുത്..
നാളെ എന്നെ മറന്നു പോകുമ്പോൾ
ഓർത്തെടുക്കാൻ
എനിക്കൊരു വരി വേണം..
ഒരു വാക്ക് വേണം..

വെളിച്ചം കാണാത്ത വാക്കുകൾ

0 comments


വെളിച്ചം കാണാത്ത മയിൽപ്പീലി പോലെ
ഒളിച്ചുവെക്കുന്നെന്റെ വാക്കുകളെ ഞാൻ
ഒരിക്കൽ ഈ പുസ്തകം മറിച്ചു നോക്കുമ്പോൾ
ഓർത്തു ചിരിക്കാൻ മറന്നു വെക്കുന്നു..
എന്നെ ഓർത്തെടുക്കാൻ മറച്ചു വെക്കുന്നു..

മോഹങ്ങൾ

0 comments


വേണ്ടെന്ന് ഭാവിച്ചെന്റെ
മോഹങ്ങളെ ഞാൻ കൊല്ലുന്നു
സ്വപ്നങ്ങളായി പുനർജനിച്ചു
അവരെന്റെ ഉറക്കം കെടുത്തുന്നു

Friday, 16 March 2018

......

0 comments
നിന്നെ വായിക്കാൻ അറിയാതെ പോയതാണ്
എന്റെ പ്രണയകഥയുടെ പരാജയം

....

0 comments
തലേന്ന് കരഞ്ഞു പടർന്ന കണ്മഷി
തുടച്ചു കണ്ണ് തുറക്കുന്നു പ്രഭാതം

.....

0 comments
വായിക്കാൻ ഏറെ ഉണ്ടാകുമ്പോൾ
എഴുതാതിരിക്കുന്നതെങ്ങനെയാണ്..
കഥകൾ കൊണ്ട് ശ്വാസം മുട്ടുമ്പോ
എഴുതി പൊക്കുന്നതാണ്

Saturday, 10 March 2018

സീത

0 comments
ചോറ് ചുമ്മാ ഉരുട്ടി കളിക്കുന്നതല്ലാതെ അപ്പു ഒന്നും കഴിക്കുന്നില്ല
ഈ ചെറുക്കാണിതെന്ത് പറ്റി..
സാധാരണ പാതിരായ്ക്ക് ആണ് വരുന്നത്..
ചോറും കറിയും പുളിച്ചു പോയലേ തിന്നു എന്ന് വാശി പോലെ..
പക്ഷെ ഇന്ന് ഉച്ചക്ക് വന്നു കേറീട്ടുണ്ട്..
തന്നത്താൻ കൊറേ ചോറു വിളമ്പി കഴിക്കുന്നു..എന്നാ പറ്റിയോ എന്തോ..

"എന്താടാ ഉരുട്ടി കളിക്കുന്നെ..കഴിക്കാൻ മേലെ.."

അവൻ തല കുമ്പിട്ടിരിക്കുന്നാണ്..

"അതേങ്ങാൻ കളഞ്ഞാൽ ..എന്റെ സ്വഭാവം മാറും..മര്യാദയ്ക്ക് കഴിച്ചോ.."

"ഞാൻ കഴിച്ചോളാം.."

അവൻ ഒരു ഉന്മേഷോം ഇല്ല..

"എന്താ നിനക്ക് സുഖമിലേ.. ആകെ നനഞ്ഞ കോഴിനെ പോലുണ്ടാലോ.."

"ഒന്നല്ല.."

ഈ പിള്ളേര് വലുതായ മിണ്ടതില്ലേ..പണ്ട് തന്റെ പിന്നാലെ നടന്നു ഓരോ കഥ പറയുന്ന ചെറുക്കനാ.. ഇപ്പോ വന്ന വല്ലോം കഴിക്കും..ഉടനെ റൂം ഇൽ പോയ കതകടക്കും.. ഒന്നു മിണ്ടാൻ നേരമില്ല..

" ആദർഷിനോട് എന്താ പ്രശനം..? നീ അവനെ തല്ലാൻ നോക്കിന്നൊക്കെ കേട്ടല്ലോ.."

"ആഹ്..തെണ്ടിതരം കാണിച്ചാൽ തല്ലും.."

"നീ എന്താ ഗുണ്ടയോ.. നിങ്ങൾ ചെറുപ്പത്തില് വല്യ ചങ്ങാതിമാരായിരുണല്ലോ.. ഇപ്പോ എന്താ.."

"ഇപ്പോ ചങ്ങാത്തം ഇല്ല..അത്ര തന്നെ.."

"പണ്ട് അവൻ ഇലാണ്ട് നീ സ്കൂളിൽ പോകുല്ലാർന്.. എല്ലാ കുരുത്തക്കേടിനും അവനല്ലർണോ കൂട്ട്.. ഇപ്പോ എന്താ വിശേഷം.."

"ഒന്നുല്ല.. പറഞ്ഞല്ലോ.."

"അപ്പു.."

അവൻ ഒന്നു കഴിച്ചു തുടങ്ങിയതെ ഉള്ളു..അപോത്തേക്കും അന്വേഷിച്ചു ആളെത്തി..കഴിപ്പ്‌ നിർത്തി അവൻ പോകാനൊരുങ്ങി..

"അത് കഴിച്ചിട്ട് പോടാ.."

"വേണ്ട.."

ഈ ചെറുക്കനെ കൊണ്ട് തോറ്റു..മൂടിവെക്കാം.പിന്നെ വന്ന്‌ കഴിക്കട്ടെ..

അവനെപോം തിരക്കാണ്.. ഇപ്പോ പാർട്ടി പ്രവർത്തനോമ് ഉണ്ട്..മറ്റേ പാർട്ടി ഇൽ ആയതോണ്ടാകും ഇപ്പോ ആദർഷിനോട് മിണ്ടറില്ല..
ഈ ഇടക്ക് വഴകിട്ടേനും അറിഞ്ഞു..
അവന്റെ അമ്മ രാജിയെ കണ്ടിരുന്നു..അവൾ അപ്പുനെ തിരക്കി..പണ്ട് അവന്റെ വീട്ടിൽ തന്നെ ആർന് അവൻ..കളിച്ച് മതിയവത്തെ ഇല്ല..തിരിച് പോരാറുണ്ടായിരുന്നില്ല..
കാലം എത്ര കഴിഞ്ഞു.. എന്തൊക്കെ മാറി..കൂട്ടു കൂടി നടന്നവർ ഇപ്പോ കണ്ണിൽ കണ്ടാ അടി ആയി..

ഉച്ച ഭക്ഷണം കഴിഞ്ഞ് ഒന്ന് മയങ്ങി പോയി സീത..പുറത്തു പാറുക്കുട്ടി 'അമ്മ വന്നു വിളിക്കുന്നു..എവിടെയോ അടിയന്തരം കൂടി വരുന്ന വഴിയാണ്..അവിടുത്തെ അടുക്കളപുറത്തെ വിശേഷം അറിയിക്കാൻ ആകും..കൂട്ടത്തിൽ ഒരു 100 രൂപ കടം വാങ്ങിക്കാനും..ശല്യം..

"സീതേ.. ഒന്നിങ്ങോട്ട് വന്നേ.."

"എന്താ പാറുക്കുട്ടി അമ്മേ..എവിടുന്ന ഇപ്പോ.."

"അതൊക്കെ പിന്നെ പറയാം..നിന്റെ ചെറുക്കാൻ എവിടെ.."

"അവൻ ഉച്ചക്ക് പോയതാ..വന്നിട്ടില്ല..എന്തേ.."

"അങ്ങാണ്ടിയിൽ ആരോ പറയണത് കേട്ടു..സത്യാണെന് അറിഞ്ഞുടാ..നമ്മുടെ പുതങ്കണ്ടതിലെ രാധാകൃഷ്ണന്റെ മോനിലേ.. ആദർശ്.. അവനെ ആരോ വെട്ടിയെന്നു.."

ഈശ്വരാ..ഇന്നും കൂടി വിചാരിച്ചതല്ലേ ഉള്ളു..

"എന്താ പറ്റിയെ.. എന്തിനാ അവനെ വെട്ടിയെ.."

"പാർട്ടി പ്രശ്നാന്നാ തോന്നുന്നെ..ഇടക് ഒരു കാശപിഷാ ഒകെ  ഉണ്ടായലോ..നിന്റെ മോനും ആ പാർട്ടി ഇൽ ഉണ്ടല്ലേ..സൂക്ഷിച്ചിരുന്നൊ.. എല്ലാരേം പോലീസ് തിരയുന്നുണ്ട്.."

ഈശ്വര..ഇതിൽ അപ്പുണ് ഒരു പങ്ക് ഉണ്ടാകല്ലേ..

പാറുക്കുട്ടി 'അമ്മ വന്നു പോയെപ്പിന്നെ ഒരു സമാധാനോം ഇല..അപ്പുനെ ഒന്ന് കണ്ടു കിട്ടിയെങ്കിൽ.. അവൻ ഒന്നും ചെയ്ത് കാണില്ല..അവർ വല്യ ചങ്ങാതിമാരല്ലേ.. ആയിരുന്നല്ലോ..

അയൽപക്കത്തെ രാജേട്ടൻ വന്നു..

"എന്താ രാജേട്ടാ..ആദർഷിനെ ആരോ വെട്ടിയെന്നോകെ കേട്ടാലോ.."

"ഹമ്മ്‌..സത്യാണ്.. 15 വെട്ട് വെട്ടി..ചെക്കൻ പോയി.. തുന്നി കെട്ടി ഇപ്പോ വീട്ടിൽ എത്തിച്ചിട്ടുണ്ടാകും.."

"ഈശ്വര.."

"അപ്പും കൂട്ടരും ആണ് ചെയ്തേ എന്ന കണ്ടവർ പറഞ്ഞത്..സംഗതി പോലീസ് കേസ് ആകും..അവൻ ഇങ്ങോട്ടേക്ക്ക് വന്നോ?"

ഒന്നും പറയാൻ പറ്റിയില്ല..അവന്റെ പോക്ക് കണ്ടപ്പോ തോന്നിയതാണ്..അവനെന്തോ മനസിൽ ഉറപ്പിച്ചിരുന്നു..പക്ഷെ..അപ്പു..

"സത്യയിരിക്കില്ല..അൽകാർക് എന്താ പറഞ്ഞൂടാതെ..കുഴപ്പൊന്നും ഉണ്ടാകില്ല..നമുക്ക് നോക്കാം...അവനോട് ഒന്ന് സൂക്ഷിക്കാൻ പറഞ്ഞേക്കു.."

ഒരു മനുഷ്യന്റെ ജീവൻ എടുക്കാൻ മാത്രം അവൻ വലുതയെന്ന അറിഞ്ഞില്ല.ശേരിയാ.. അവൻ ഉയരം വച്ചു..ബലം വച്ചു..എന്നാണ് ഒരാളെ കൊല്ലാനുള്ള മനക്കടുപ്പം അവൻ വന്നത്..

പാർട്ടി നേതാവ് സുകുമാരൻ വന്നു..അവനെ പുറത്തിറക്കാൻ ഉള്ള എല്ലാം ചെയ്യാൻ വാഗ്ദാനം തരാൻ..
ചൂലെടുത് ആട്ടിയിറക്കി അവനെ..
തമ്മിൽ തല്ലി ചാകുമ്പോ ചോരാകുടിക്കുന്ന ചെന്നായ..

വൈകുന്നേരത്തെ വാർത്തയിൽ അപ്പുനെ അറസ്റ് ചെയ്തെന്  കണ്ടു..അവന്റെ വീഡിയോ കാണിക്കുന്നുണ്ട്..എന്നാണ് അവന്റെ കണ്ണിലെ മനുഷ്യതം വറ്റി പോയത്..

അവനെടുത് വച്ച ഭക്ഷണം പുളിച്ച പോകുന്നു..കളയാൻ വയ്യ..കഴിക്കണം..

പിറ്റേന്നു കഥയറിഞ്ഞു ഗള്ഫിന്ന് സുധാകരേട്ടൻ വിളിക്കും..അവളുടെ വളർത്തു ദോഷം അന്ന് പഴിചാരി ആശ്വസിക്കാൻ..അവൾ ശ്രദ്ധിക്കാഞ്ഞിട്ടാണെന് കുറ്റം പറയാൻ..മണൽകാട്ടിലെ കഷ്ടപ്പാട് വിളമ്പാൻ.. അത് കേൾക്കാൻ മനസില്ലാഞ്ഞിട്ടാണോ എന്തോ..സീത കണ്ണു തുറന്നില്ല..

Wednesday, 28 February 2018

സിറിയ

0 comments
ഓടി കളിക്കാൻ ആകെ ഉണ്ടായിരുന്ന ഇത്തിരി സ്ഥലം ഇന്നലത്തെ ബോംബ് പൊട്ടലിൽ ചിന്നി ചിതറി കിടക്കുന്നുണ്ട്..
തകർന്ന കെട്ടിടങ്ങൾ കൊണ്ട് അവിടെ ആകെ മൂടിപ്പോയിരിക്കുന്നു..
ജാവേദിന്റെ ഉമ്മ അവിടെ ഇരുന്നി കരയുന്നുണ്ടായിരുന്നു..
അവന്റെ പ്രിയപ്പെട്ട കളിപ്പാട്ടം അവിടെ വീണു കിടപ്പുണ്ട്..അന്ന് ചോദിച്ചപ്പോ അവൻ തന്നില്ല..
എന്തൊരു ജാടയായിരുന്നു..
ഇന്ന് അത് ഒളിപ്പിച്ചു വെക്കണം..
അവനത് അന്വേഷിച്ച നടക്കുമ്പോ നല്ല തമാശ ആയിരിക്കും..
പക്ഷെ അതിൽ രക്തം പുരണ്ടിട്ടുണ്ട്..രക്തം പുതരിയൊന്നും അല്ലാലോ..
തന്നെ പൊത്തിപ്പിടിച്ചു പറയാറുണ്ട് പപ്പ..
"നാളെ ആരൊക്കെ ഉണ്ടാകും എൻ അറിയില്ലലോ.."
ജാവേദ് ഇത് അന്വേഷിച്ചു വരാതിരുന്ന മതിയായിരുന്നു..എങ്കിൽ തനിക്ക് ഇത് സൂക്ഷിക്കാം..

അവന്റെ ഉപ്പ വരുന്നുണ്ട്..കൈയിൽ അവൻ ഉറങ്ങി കിടക്കുകയാണ്..അവന്റെ ഉമ്മയുടെ കരച്ചിൽ ഉച്ചത്തിലായി..ചോര കൊണ്ട് മൂടിയ അവന്റെ മുഖത്തു മാറി മാറി ഉമ്മ വെക്കുനാണവർ..
ഉപ്പ കരയുന്നില്ല..
ആണുങ്ങൾ കരയാൻ പാടില്ലത്രേ..

അവന്റെ കോലം കണ്ടപ്പോൾ ആ കളിപ്പാട്ടം അവനു തന്നെ തിരിച്ച കൊടുക്കാൻ തോന്നി..
പാവം മുറിവേറ്റ് ചോരവർന്നിരിക്കുന്നു..
ചിലപ്പോ അവൻ അത് അന്വേഷിക്കുമായിരിക്കും..
അപ്പോ കണ്ടില്ലെങ്കിൽ ഇപ്പോത്തേക്കാൾ വേദന ആയിരിക്കും...

"ദാ..ഇവിടുന്ന് കിട്ടിയതാണ്.."

വിസ്മയം കൊണ്ട് അവന്റെ കണ്ണുകൾ വിടര്ന്നില്ല..
സന്തോഷം കൊണ്ട് അവൻ ചിരിച്ചില്ല..
കൈ നീട്ടി അത് വാങ്ങിച്ചുമില്ല..
അവന്റെ ഉമ്മയുടെ കരച്ചിൽ ഉയർന്നു കേൾക്കാൻ തുടങ്ങിയപ്പോ പപ്പ തന്നെ അവിടെ നിന്നും കൂട്ടികൊണ്ട് പോയി..

Thursday, 22 February 2018

കറുപ്പ്

0 comments
കറുപ്പ്

കാടിന്റെ കറുപ്പിത്തിരി കുറഞ്ഞു.
കാട്ടുമക്കളിൽ ഒരുത്തനിന്നു മരിച്ചത്രേ
കാട് കരയുന്നുണ്ടാകാം
കൂട്ടിരിക്കുന്ന മക്കളിൽ ഒരുത്തൻ
കുറഞ്ഞു പോയ്‌
കൂടുവിട്ട മക്കളിൽ ചിലർ
കൊന്ന് പോയ്‌

Saturday, 10 February 2018

ദൃശ്യം

0 comments
ദൃശ്യം

സമരപ്പന്തലിൽ കുറേ നാളായി
സമരമിരിക്കുന്ന ആളെ ഇന്ന് കാണാനില്ല
ഈശ്വരാ..എന്ത് പറ്റിയോ എന്തോ..
അറിഞ്ഞിട്ടെന്ത് കാര്യം
ഒന്നിനുവേണ്ടിയും ഒരുമിച്ച് നിക്കാത്ത,
ഒരിക്കലും ശബ്ദമുണ്ടാക്കാത്ത,
നിനക്കും എനിക്കും
ഇത് പുതിയൊരു കാഴ്ച മാത്രം..
ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴുകിപ്പോകുമ്പോൾ
ഉടക്കി നിക്കുന്ന ദൃശ്യങ്ങൾ മാത്രം..
അടുത്ത പന്തലിൽ എന്തിനാണാവോ
ഒരു ആൾക്കൂട്ടം..

അമ്മിണി

0 comments
അമ്മിണി

തൊടിയിൽ മേയുന്ന അമ്മിണി പശു
വല്ലതും അറിയുന്നുണ്ടോ
അവൾക്ക് വേണ്ടി ഇവിടെ സമരങ്ങൾ ഉണ്ടെന്ന്
അവളുടെ ഭാഷ വശമില്ലെങ്കിലും
അവളുടെ അലമുറകൾ
കഴുത്തിലെ കയറിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണെന്ന്
ആൾക്കാർ വാദിക്കുന്നുണ്ടെന്നു,
നാട്ടിലെ വഴിയിൽ
പെണ്കുട്ടികളെക്കാൾ സുരക്ഷിതയായി
നടക്കാൻ അവൾക് കഴിയുമെന്ന്,
അമ്മയെ വണങ്ങിയില്ലെങ്കിലും
നിന്നെ വണങ്ങാൻ ആളുണ്ടെന്നു
എന്ത് കാര്യം...അവൾക്ക് പുല്ല് തിന്നാനാണ്‌ താല്പര്യം.

Friday, 12 January 2018

സമരം

0 comments
സമരപ്പന്തലിൽ ഒറ്റയ്ക്ക് മരണം വരെ സമരം ചെയ്യുന്നവനെ തേടി ഒരിക്കൽ മരണം വന്നു..

"വാ ..പോകാം...ഇവിടുത്തെ പണി കഴിഞ്ഞു.."

"അപ്പോ മരിക്കാറായോ..?"

"അതെന്ന്..."

"എങ്കിൽ മരിക്കും മുൻപ് ഒരാഗ്രഹം...ഒരു വരം... ചോദിക്കാലോ?"

"എന്തിന്...? അങ്ങനത്തെ പതിവൊന്നും ഇവടില്ല.."

"പതിവുപോലെ പോകാത്ത ലോകത്തല്ലേ നമ്മൾ ഉള്ളത്...അത് കൊണ്ട് പതിവ് തെറ്റിച്ച് ഒരു വരം ഒക്കെ തരാം...മരിക്കാൻ പോകുന്ന തടവുകാരന് വരെ അവന്റെ അവസാന ആഗ്രഹം നടത്തികൊടുക്കാറുണ്ടല്ലോ"

"ആഹ് ...ശരി.. പറ.."

"എന്റെ ജീവിതത്തിലെ എല്ലാം..പ്രണയം..കുടുംബം..ഒക്കെ ഞാൻ ഉപേക്ഷിച്ചത് അല്ലെങ്കിൽ എനിക്ക് നഷ്ടമായത് ഈ സമരത്തിലാണ്..എനിക്ക് നീതി കിട്ടണം.."

മരണം ഉറക്കെ ചിരിച്ചു..

"അതെന്താ...എന്റെ മരണം കൊണ്ടെങ്കിലും എനിക് നീതി കിട്ടില്ലേ.."

"മരണം കൊണ്ട് പൊരുതിയ കുറേപേർ ഇവിടെ ഉണ്ട്...അതിൽ എത്ര പേർക്ക് നീതി ലഭിച്ചു...എത്ര സമരങ്ങൾ ജയിച്ചു..നാളെ നീ മരിച്ചാൽ ഇവിടെ ആളുകൂടും.. നിന്നെ കുറിച്ച് നല്ല രണ്ട്‌ വർത്താനം പറയും..tv ഇൽ നിന്റെ കഥന കഥ അവരിറക്കും..അത് കണ്ടവർ മൂക്കു ചീറ്റും..പിന്നെ നിനക്ക് വേണ്ടി വേറെ കുറേപ്പേർ വന്നു ഇവിടെ കിടക്കും..ഇനി അവർ മരിച്ചാലും നിനക്ക് നീതി കിട്ടുമെന്നു തോന്നുന്നില്ല.."

അയാൾ മുഖം കുനിച്ചിരുന്നു.

മരണം പൊട്ടിച്ചിരിച്ചു.

അയാളും ചിരിച്ചു.

"മരിക്കാൻ എനിക്ക് പേടിയില്ല..
എന്റെ മരണമാണ് അവർക്കുള്ള ഓർമപ്പെടുത്തൽ...നാളെയുടെ ഊഴം അവരുടേതാണെന്..ഒന്നുകിൽ എന്നെ പോലെ സ്വന്തം നീതിക്ക് വേണ്ടി നരകിച്ചു മരിക്കാൻ..അല്ലെങ്കിൽ നമ്മളെ ...നമ്മുക്ക് ചുറ്റുമുള്ളതിനെ മാറ്റിമറിക്കാൻ.."

മരണം ഒരു നിമിഷം നിന്നു

ഒന്നും കൈയിൽ കരുത്തതെ അയാൾ ആ സമരപ്പന്തലിൽ നിന്നിറങ്ങി.

"പോകാം.."

വിശപ്പ്

0 comments
വിശപ്പിനേക്കാൾ വേദന
വേർപിരിയലിനാണെന്ന്
പഠിപ്പിക്കുന്നുണ്ട് ചിലർ
കണ്ണുമൂടുന്ന നിയമത്തിനും
കാതടയ്ക്കുന്ന ഭരണത്തിനും
വായ്മൂടി വാഴുന്ന സമൂഹത്തിനും
ഇന്നവന്റെ ജീവനാണ് ബലി

Thursday, 11 January 2018

അമ്മ

0 comments
നിന്റെ കാലടിയിൽ തലവച്ചു
ഉറങ്ങാതെ തീർത്ത രാവുകൾ
നിന്റെ മുറിപ്പാടിന്റെ വേദനയിൽ
ഉതിർത്ത കണ്ണീർച്ചാലുകൾ
നിന്റെ പ്രാർത്ഥനയ്ക്കായി
എരിഞ്ഞു തീർന്ന മെഴുകുതിരികൾ..
നീ അവർക്ക് സമ്മാനിച്ചത്
മരണത്തിന്റെ സൗജന്യം

Wednesday, 10 January 2018

കൊലപാതകം

0 comments
മകൻ അമ്മയെ കൊന്നെന്നു പത്രത്തിൽ വാർത്ത
എഴുതി തള്ളുന്നതിലും ഭേദം തള്ളിയിട്ടു കൊല്ലുന്നത് തന്നെ എന്നു വൃദ്ധസദനത്തിലെ ഒരു അമ്മ പറഞ്ഞു..

Monday, 1 January 2018

പുതുവർഷം

1 comments
പുതുവർഷം

കേറി വരുമ്പോ വരവേൽക്കുമെന്നും
ഇറങ്ങി പോകും മുൻപ് പുറത്താക്കുമെന്നും
പുതുമ മങ്ങിയ ഒരു പുതുവർഷം പറഞ്ഞു