Friday, 28 December 2018

പരലോകം

0 comments
അന്നൊരു ഹർത്താൽ ദിവസമായിരുന്നു.. സുഹൃത്തിന്റെ കല്യാണത്തിന് പോയി തിരിചു പോകുന്ന വഴിക്ക് വണ്ടി പണി തന്ന നശിച്ച ദിവസം..പാതിരാത്രി പല്ലിളിച്ചു കാണിച്ചു കൊണ്ട് പേടിപെടുത്തുന്നു..അങ്ങാടിമുക്കിൽ അങ്ങനെ ഒറ്റപ്പെട്ടു ഇരിക്കുന്നു..ആരെ ഒന്ന് വിളിക്കും..ഒരു സഹായത്തിന്..വണ്ടി നന്നാക്കുന്ന വല്ലവരേം കിട്ടുമോ..ചങ്ക് ഇപ്പൊ കല്യാണരാത്രി ആഘോഷിക്കുകയായിരിക്കും..അവനെ വിളിച്ചു ശല്യപ്പെടുത്തണ്ട..നേരം വെളുക്കും വരെ ഇവിടെ എങ്ങാൻ ഇരിക്കാം..
ഫോൺ തുടരെ പാട്ടു വച്ച് ചാർജ് ഔട്ട് ആയി ഒരു വഴിക്കായി..ശാന്തഗൗരവപൂര്ണമായ രാത്രി..വെളുക്കും വരെ അവിടെ ഒരു ജ്വല്ലറി തിണ്ണയിൽ ഇരിക്കാൻ വിചാരിചു..

എത്ര നേരം കഴിഞ്ഞെന്ന് അറിയില്ല..ഒരാൾ ആ വഴിക്ക് നടന്ന് വന്നു..നേരം വെളുത്തോ..
"ചേട്ടാ..സമയം എന്തായി.."

അങ്ങേര് ആകെ ഒന്ന് വിരണ്ടപോലെ ചുറ്റും നോക്കി..തന്നെ തന്നെ ആണോ ഉദ്ദേശിക്കുന്നത് എന്നപോലെ എന്നെ നോക്കി

"അതേ..ചേട്ടനെ തന്നെ.."

പെട്ടെന്നു അങ്ങേരുടെ മുഖത്തു ഒരു ചിരി പടർന്നു..കുന്നും കുഴികളും നിറഞ്ഞ ആ മുഖത്തു ഒരു ഭീകരമായ തണുത്ത ചിരി..

"നിനക്ക് എന്നെ കാണാൻ പറ്റുന്നുണ്ടോ ദ.."

"അതെന്താ..നല്ല കലക്കൻ ആയിട്ട് കാണാം..സമയം എന്തായി.."

"ആർക്കറിയാം..സമയം കാലം ഒന്നും ഇല്ലാത്ത ഒരാളാണ്..അല്ല നിനക്ക് ഇതെങ്ങനെ പറ്റി.."

"അതെന്താ ചേട്ടാ.."

"അല്ല..ഈ മരിച്ചവരെ മനുഷ്യന്മാർക്ക് കാണാൻ പറ്റില്ലെന്ന പറയ..ഇനി നീ മറ്റേ..മെന്റാലിസ്റ് വല്ലോം ആണോ.."

"ഒന്ന് പോ ചേട്ടാ..രാത്രി പേടിപ്പിക്കാതെ.."

"സത്യാടാ.. മനുഷ്യന്മാരെ വിശ്വസിച്ചിലിലും പ്രേതങ്ങൾ വിശ്വസിക്കാം.."

എവിടുന്നോ ഒരു കാറ്റടിച്ചപ്പോ അറിയാതെ ഒരു കുളിര് അകത്ത് കേറി...

അങ്ങേരു വന്ന് അരികിൽ ഇരുന്നു..

"എന്നാലും ഒരു മഹാസംഭവം തന്നെ.."

"എന്താ ചേട്ടാ പേടിപ്പിക്കാതെ.."

"അല്ലടാ ചെറുക്ക..ഇനി ഇപ്പൊ ഞാൻ മറ്റേ യൂണിഫോം ഇട്ട് വരനായിരിക്കും..മറ്റേ വെള്ളെം വെള്ളെം.."

ഇയാൾക്ക് പ്രാന്ത് ആയിരിക്കും..അധികം അടുത്ത് ഇരിക്കേണ്ട..

"ശേ..നീ ഇങ് അടുത്ത് വാ.."

അങ്ങേരെ ന്നെ പിടിച്ചു അടുത്തിരുത്തി..
"ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ.."

"ആരെ..ചേട്ടനെ..?"
"എന്നെ അല്ലടാ..ചതുപോയവരെ.."

"എയ്യ്.."

"എന്ന ഇത് മറ്റേതാ.."

"എന്ത് മറ്റേത്"

"അതേ..നിങ്ങൾക്ക് ഉള്ളത് പോലെ ഞങ്ങൾക്കും ഒരു ലോകം ഉണ്ട്..ഇവഡോകെ തന്നെ..അവിടെ ഞങ്ങളും നിനങ്ങളെ പോലെ ചോരേം നീരും ഒക്കെ ഉള്ളവരാ..ഞങ്ങൾ നിങ്ങളെ കാണും..പക്ഷെ നിങ്ങൾക്ക് ഞങ്ങളെ കാണാൻ ആകുല്ല..പക്ഷെ..ഇടക്ക്..ചില ദിവസങ്ങളിൽ.. ചില സമയങ്ങളിൽ..നിങ്ങളുടെ ലോകവും ഞങ്ങളുടെ ലോകവും തമ്മിൽ ഒന്നിക്കും..വളരെ കുറച്ചു സമയത്തേക്ക്..ആ സമയത്തു..നിന്നെ പോലെ ഉള്ള ഭാഗ്യവന്മാർക്ക് കാണാം..അതാണ് ഇപ്പൊ നടന്നത്.."

ഇങ്ങേരു കഞ്ചാവ് തന്നെ..

"ചേട്ടാ.. എന്താടിച്ചുള്ള വരവാണ്..ഒടുക്കത്തെ കിക്ക്‌ ആണല്ലോ.."

"എടാ..കിക്ക്‌ പോയവന്റെ അടുത്ത് ആണോ നീ എന്താ അടിച്ചേ എന്ന ചോദിക്കണേ.."

"അല്ല..അപ്പൊ പ്രേതച്ചേട്ടൻ.."

"പ്രേതച്ചേട്ടണോ..മര്യാദയ്ക്ക് എന്റെ പേര് പറയാടാ.."

"എന്താ ചേട്ടന്റെ പേര്"

"ദിവാകരൻ"

"കൊല്ലം നല്ല പേര്..അല്ല...അപ്പൊ ദിവാകരൻ ചേട്ടൻ ഇപോ ഇങ്ങോട്ട് വന്നതെന്തിനാ.."

"അത് ചുമ്മാ.. ഒരാളെ കാണാനാ.."

"ആരെ..ഭാര്യയെ..?."

"ആ ശവതിനെ ആർക്ക് കാണണം.."

"പിന്നെ..മക്കളെ.."

"അതിന് മക്കൾ എവിടെ.."

"പിന്നെ ആരെയാ.."

ആളൊന്നു നാണം കൊണ്ട് ചുവന്നു..

"സൗദമിനിയെ.."

"അതാര.."

"അത് അയൽക്കാരിയാ.."

"ഇഹ്ഹ്..?"

"ഹമ്മ.."

"അതെന്താ.. നിങ്ങൾ തമ്മിൽ പ്രേമാ.."

"ആഹ്..മരിക്കാണെന് മുന്നേ അവൾ ആ വേലികൾ വന്ന് കുറെ കിന്നാരം പറയുവർന്നു..അത് കണ്ടിട് ഭാര്യെന്റെ കയ്യിൽ നിന്ന് കുറെ തല്ലും കിടീട്ടുണ്ട്..പക്ഷെ മരിച്ചു കഴിഞ്ഞപ്പോ ആണ് മനസിലായത്.."

"എന്ത്.."

"അവൾക്കെനോട് മുടിഞ്ഞ പ്രേമം ആയിരുന്നെന്.."

"അതെങ്ങനെ മനസ്സിലായി.."

"മരിച്ചു ഞാൻ കിടക്കുമ്പോ അവൾ എന്റെ അരികിൽ വന്നു മരണ കരച്ചിൽ ആയിരുന്നു..നെഞ്ചു തല്ലി കരച്ചിൽ..അവളുടെ അപ്പൻ ചത്തപ്പോ പോലും ഇങ്ങനെ കരഞ്ഞിട്ടില്ല.. നെഞ്ചത്തടിച്ചു കരച്ചിൽ.."

"എന്നിട്ട്"

"എന്നിട്ടെന്ത്..അവളും ഞാനും തമ്മിൽ എന്തോ ഡിങ്കോൽഫി ഉണ്ട് എന്ന് വിചാരിച്ചു ഭാര്യ കേറുവിച്ചു അവളുടെ വീട്ടിൽ പോയി..എന്റെ സഞ്ചായണത്തിന് പോലും അവൾ വന്നില്ല.."

"അല്ല..നിങ്ങൾ തമ്മിൽ വല്ലോം ഉണ്ടായൊരുന്നോ.."

"എന്ത്..ഞാൻ വെറും പൊട്ടാനല്ലർന്നോ..പിന്നെ...ഇപ്പൊ ഇടക്ക് അവളെ കാണാൻ പോകും.."

"ചേട്ടൻ അപ്പോ എപ്പോഴാ മരിച്ചത്.."

"ഞാൻ ഒരു 1999 ഇൽ എങ്ങനെ ആണ്.."

"എങ്ങനെ ആയിരുന്നു സംഭവം.."

"ഒന്നുള്ള..ഷാപ്പിലെ പാർട്ടി കഴിഞ്ഞു വന്നു കിടന്നതാ..പിന്നെ രാവിലെ എണീച്ചപ്പോ അവരെല്ലാം കൂടെ എന്റെ മൂക്കിൽ പഞ്ചിം വച്ച ഉമ്മറത്ത് കിടത്തിയെക്കുന്നത് കണ്ടു..ഞാൻ ഒന്നും അറിഞ്ഞില്ല.."

"അപ്പോ ഈ സ്വർഗ്ഗത്തിലൊട്ടും നരകത്തിലൊട്ടും ഒന്നും പൊന്നില്ലേ.."

"എയ്യ്..സൗദമിനി വന്നിട്ട് പോകാം."

വീണ്ടും ഒരു നാണം..നല്ല രസുണ്ട് കഥ കേക്കാൻ..

"അതേ ചേട്ടാ..ഞാൻ ഒന്ന് മുള്ളിയെച്ചു വരാം.."

"നീ ഇവിടെ പൊക്കോട..അതിന് എന്തിനാ അങ്ങാണ്ട് പോണേ.."

"ഓ..ഒരു പ്രേതത്തിന്റെ മുമ്പിൽ നിന്ന് മുള്ളൻ ഒരു മടി.."

"ഒന്ന് പോടാ.നമ്മൾ എന്തൊക്കെ കണ്ടിയർക്കുന്നു.."

ഇച്ചിരി മാറിപ്പോയി മുള്ളിയെച്ചു വന്നു നോക്കുമ്പോ മൂപ്പറേ കാണുന്നില്ല..ഇനി പ്രേതലോകത്തിന്റെ വാതിൽ അടഞ്ഞു കാനുയോ..എന്നാലും മാരക തള്ള് തന്നെ..

നേരം വെളുക്കാൻ ഇനിം സമയം ഉണ്ട്..മൂപ്പർ ഉണ്ടായിരുന്നേൽ രസയേനെ..

ചുമ്മാ അവിടെ  കിടന്നപ്പോ തന്നെ അങ്ങു ഉറങ്ങിപ്പോയി..രാവിലെ കടതുറക്കാൻ വന്നവർ വിളിച്ചപ്പോ ആണ് എണീച്ചത്..

"എന്താടോ ഇവിടെ കെടക്കുന്നെ.."

"ഒന്നുള്ള..എന്റെ വണ്ടി രാത്രി complaint ആയി..അപ്പൊ നേരം വെളുപ്പിക്കാൻ.."

"ആഹ് സ്ഥലം വീട്.."

അപ്പുറത്തെ പെട്ടികടയിൽ നിന്ന് ഒരു.മിനറൽ വാട്ടർ പൊട്ടിച്ചു മുഖം കഴുകി.. ഒരു ചായയും പാസ്സ് ആക്കി..വണ്ടി നന്നാക്കുന്ന ഒരാളെ സുഹൃത്ത് ഒപ്പിച്ചു തന്നു..അവനെ കാതിരിക്കുന്നനേരത് ആണ് പേപ്പർ നോക്കിയത്..നമ്മൾ എന്തായാലും സ്പോർട്സ് പേജ് ഇലെ തൊടങ്ങു..അങ്ങനെ നോക്കി വരുമ്പോ ഒരു പരസ്യം..

ചരമവാർഷികം..ദിവാകരൻ..12 ജാൻ 1999
ദുഃഖാർത്തരായ സഹോദരങ്ങൾ ദിനകരൻ..ദീപ..ദിവ്യ..

Thursday, 27 December 2018

തണുപ്പ്

0 comments
ചന്ദനപ്പൊട്ടിനും
സം സം വെള്ളത്തിനും
കർത്താവിന്റെ തിരുശരീരത്തിനും
ഒരേ തണുപ്പാണ്

കാത്തിരിപ്പ്

0 comments
പുലരാൻ തുടങ്ങുന്നെ ഉള്ളു..ഒരു പുൽചാടി ഇവിടെ ഒക്കെ കറങ്ങി നടക്കുന്നുണ്ട്. ഇവൻ പതിവുകാരനല്ല..പുല്ലിനിടയിലെ പുഴുക്കൾക്കും ഉറുമ്പിന്റെ കൂട്ടത്തിനും ഇവനൊരു ഭീഷണി ആണ്..
ചില്ലകളിൽ ഒരു കുഞ്ഞി കുരുവി കൂടുകൂടിയിട്ടുണ്ട്..ആദ്യം അവൻ വന്നു..ചോദിക്കാതെയും പറയാതെയും ഒരു കൂടു വച്ചു..പയ്യെ അവന്റെ പെണ്ണ് വന്നു..ഇപ്പൊ അവരുടെ സന്തതി പരമ്പരകളെ കാത്തിരിക്കുന്നു..അവൾ അടയിരിക്കുകയാണ്..
അത് കണ്ണുവച്ചിട്ടാണോ എന്നറിയില്ല..ആ വരയൻ പാമ്പ് ആ വഴിക്കോകെ നടക്കുന്നുണ്ട്.. പക്ഷെ അവൾ അവിടെ നിന്ന് മാറാറേ ഇല്ല..പിന്നെ അവിടെ ഒരു മുയലച്ചനും കുടുംബവും..ഈ അടുത്താണ് അവന്റെ പെണ്ണ് പെറ്റത്.. ഒരു 10,15 എണ്ണം കാണും..അവിടെ ഒക്കെ ഓടി നടക്കുന്നത് കാണാം..പുല്ലിനിടയിൽ അവർ ഒളിച്ചും പോത്തും കളിക്കുകയാണ്..
പിന്നെയും ഉണ്ട് ഒരുപാട് അതിഥികൾ.. അവരൊക്കെ ഉള്ളത് കൊണ്ടല്ലേ ഇവിടെ ഇങ്ങനെ കഴിഞ്ഞു പോണത്..
ശ്രീക്കുട്ടനും കുടുംബവും ഇവിടുന്ന് പോയിട്ട് ഒരുപാട് കാലമായി.. അവനൊരു 15 വയസ് ഉള്ളപ്പോ ആയിരിക്കും..പിന്നെ വേറേം കുറെ പേർ വന്നു..ഇടക്കൊക്കെ താമസിക്കാൻ..ഇപ്പൊ അടുത്തായി ആരും ഇല്ല..മുറ്റം ഒക്കെ കാടുപിടിച്ചു.. ഇവരൊക്കെ വന്ന് താമസമാക്കി..ശ്രീക്കുട്ടൻ ഒന്നു വന്നെങ്കിൽ..
ഒരിക്കൽ ഒരു കാർ വന്ന് നിന്ന്..പുതിയ താമസക്കാർ വീട് നോക്കാൻ വന്നതാകും എന്ന് തോന്നി..ഇതിടക്ക് ഇങ്ങനെ വരാറുണ്ട്..ഒരു കുടുംബം വന്നാ മതിയാർന്നു..അപ്പൊ കുട്ടികളും കാണും..അവരടെ കളിയും ബഹളവും..ഊഞ്ഞാലും..പിന്നെ ഇപ്പോത്തെ താമസക്കാർ ഇറങ്ങിക്കൊടുക്കണ്ടി വരും..അതിതിരി വിഷമം ആണ്..
കാർ ഇൽ നിന്നിറങ്ങിയ ആൾക് നല്ല മുഖപരിച്ചയം..ഈശ്വരാ.. നമ്മുടെ ശ്രീക്കുട്ടൻ അല്ലെ അത്..ആളാകെ മാറിപ്പോയി..ഇപോ നല്ലോണം തടിച്ചു..മുടിയൊക്കെ കുറെ പോയ്‌..ഇടക്കൊക്കെ നരച്ചു..കൂടെ മോൻ ആണെന്ന് തോന്നുന്നു..അവർ ഇവിടെ താമസിക്കാൻ വരുവനോ.. വേറെയും കുറച്ചാളുകൾ ഉണ്ട്..അവർ പറമ്പോക്കെ ഒന്ന് നടന്ന് കാണുവാന്.. ശ്രീക്കുട്ടൻ ഒന്നിങ്ങോട്ട് വന്നെങ്കിൽ..
ഭാഗ്യം..അവനെന്നെ കണ്ടു..
"മോന് അറിയോ..ഇത് ഞാൻ നട്ട മരമാ.."
"ആണോ..ഇത്ര വലിയ മരമോ.."
"ഞാൻ നടുമ്പോ അവൻ നിന്റെ അത്ര പൊക്കം പോലും ഇല്ലാർന്നു.. പിന്നെ ഞാൻ നല്ലോണം വെള്ളം ഒഴിച്ചും..വളം ഇട്ടും..വലുതാക്കി എടുത്തതല്ലേ ഇവനെ.."
"അതെയോ.."
"ഹമ്മ.."
"അപ്പൊ..നമ്മൾ ഇങ്ങോട്ട് താമസം മാറുനാനോ.."
"ഏയ്.. ഈ സ്ഥലം നമ്മൾ ഇവർക്ക് വിക്കാൻ പോവുആ..അവർ ഇതൊക്കെ പൊളിച്ചു മാറ്റി ഒരു ഷോപ്പിംഗ് മാൾ കൊണ്ടൊരും.."
"ഈ വീടും.."
"Hmm"
"അപ്പൊ ഈ മരവും.."
ശ്രീക്കുട്ടൻ മെല്ലെ  ഒന്ന് തൊട്ടു..
"ഹമ്മ.."
ശ്രീക്കുട്ടൻ വരാൻ പോണില്ല..

പിന്നെയും കുറെ നാളുകൾ കഴിഞ്ഞു..അവൻ വരുമെന്ന് പ്രതീക്ഷ ഒക്കെ പോയി..10 വയസ്സ് കാരൻ ചെറുക്കാൻ അല്ല ഇപ്പൊ..തിരക്കൊക്കെ കാണും..കുരുവികുഞ്ഞുങ്ങൾ ഭൂമി കാണാൻ പോവുന്നണെന്നു ചില സൂചനകൾ കിട്ടി തുടങ്ങി..മുയൽകുഞ്ഞുങ്ങൾ എത്ര പെട്ടെന്നാണ് തടിവെച്ചത്..പുൽച്ചടി ഇപ്പൊ ഇവിടെ സ്ഥിര താമസം ആക്കി..

ഒരുനാൾ വെളുക്കും മുന്നേ വീടിനു മുന്നിൽ കുറെ ആളുകൾ..വല്യ വണ്ടികൾ..അവർ വീടിനു മുന്നിൽ വല്യ മറ വച്ച് കെട്ടി..
"ഈ പുല്ലു മൊത്തം കത്തിക്ക്.."
അവർ ആ കാടിനു തീയിടുകയാണ്..ഈശ്വര..മുയൽകുഞ്ഞുങ്ങൾ..പുൽച്ചടി..വരയൻ പാമ്പ്..അവരൊക്കെ അറിഞ്ഞു കാണുമോ..പുകയും തീയും പടരാൻ തുടങ്ങി..
അതിൽ പെട്ട് വേണ്ടെറിയുന്ന ഉരുമ്പിൻ കൂട്ടം..പുൽച്ചടിയും അതിൽ പെട്ടുപോയ..മുയലുകൾ വിവരം അറിഞ്ഞെന്നു തോനുന്നു..അവർ ഓടിപ്പാഞ്ഞു നടക്കുന്നു. അതിൽ ചിലർ തീയിൽ പെട്ട് പോയ്‌..വെന്തു മരിച്ച അവരെ അവർ തൂക്കി എടുത്തോണ്ട് പോയി..ഇനിയും വേവിച്ചു തിന്നാൻ..വരയൻ പാമ്പിനെ കണ്ടപ്പോൾ അവർ വാദിനകൊണ്ടാടിച്ചു കൊന്നു..ഒരു യുദ്ധഭൂമി പോലെ ആയി..ഒന്നു രണ്ടു മണിക്കൂർ കൊണ്ട് പുല്ലു മൊത്തം അവർ കരിച്ചു കളഞ്ഞു
ചില്ലയിൽ കുരുവികൾ ബഹളം വെക്കുന്നു..അവർക്ക് അപകടം മണക്കുന്നു..ഭൂമി കാണാത്ത കുഞ്ഞുങ്ങൾ..
"അടുത്തത്..ആ മരം മുറിക്കണം.."
അതാ..മരമാറുക്കുന്ന മെഷീൻ ആയി അവർ വന്നു കഴിന്നു..പറന്നുന്പോകൻ പറയണം എന്നുണ്ട്..കരഞ്ഞു ബഹളം വെക്കുന്ന കുരുവികൾ..ഞരമ്പുകൾ മുറിയുന്ന വേദന..അതങ്ങനെ ആഴത്തിൽ ഇറങ്ങി ചെല്ലുകയാണ്..തളർന്നു തുടങ്ങി.. ഇടവിടാതെ ആ മെഷീൻ പിന്നേം ഉള്ളിലേക്ക്..കുരുവികൂടിരുന്ന ചില്ല വല്ലാതെ കുലുങ്ങുന്നു..അവരുടെ കൂട് നിലത്തു വീണു..ഭൂമി കാണാതെ അവരുടെ കുഞ്ഞുങ്ങളും പോയി..അവരെ കൊതിച്ച വരായനും പോയി..ഉറക്കെ കരഞ്ഞു കൊണ്ട് കുരുവികൾ പറന്നകലുന്നത് കണ്ടു..
വല്ലാതെ ഇളകുന്നുണ്ട്..കയറു കെട്ടി ..തളർന്നു വീഴുന്ന ദേഹത്തെ അവർ എടുത്തു മാറ്റാൻ തയ്യാറായിരുന്നു..
ഇതിനായിരുന്നോ നീ വന്നത്..ഇത്രയും കാലം കാത്തിരുന്നിട്ട്.. ഇതിനായിരുന്നോ നീ വന്നത്

ദൈവത്തിന്റെ മുഖം

0 comments
വിശന്നപ്പോൾ നീട്ടിയ ചോറ്റുപാത്രത്തിൽ..
തളർന്നപ്പോൾ താങ്ങിയ കരങ്ങളിൽ..
കരഞ്ഞപ്പോൾ കൂട്ടിരുന്ന സൗഹൃദത്തിൽ..
ഞാൻ കണ്മതെന്റെ ദൈവത്തിൻ മുഖം

Tuesday, 25 December 2018

കാവൽ

0 comments

"എപ്പോഴായിരുന്നു സംഭവം?"
"ഒരു 10 ..10.30 ആയിക്കാണും.."
"എന്തൊക്കെ പോയി.."
"10 പവനും ഒരു 5000 രൂപയും പോയിക്കാണും..അമ്മിണിന്റെ മോൾടെ കല്യാണത്തിന് പോകുമ്പോ ഇടാൻ വേണ്ടി എടുത്തു വച്ചതാ..അതാ ഇപ്പൊ പോയത്.."
"എന്താ സംഭവിച്ചത്.."
"തെന്മഴ സീരിയൽ കണ്ട് അത്താഴം കഴിച്ചു കിടന്നതാ..അതിലെ സഞ്ചിനി പാണ്ഡേ icu ഇലാണ്.. അവരുടെ മരുമോൾ പാലിൽ വിഷം കലക്കി കൊല്ലാൻ നോക്കിയതാ..അതിന്റെ വിഷമത്തിൽ ഉറക്കമില്ലാണ്ട് കിടക്കുമ്പോ ഒരു ശബ്ദം കേട്ടു..ചെന്ന് നോക്കുമ്പോ അകതലത്തിലേക്ക് കയറിട്ട് ഒരാൾ ഇറങ്ങുന്നു..മുഖം ഒക്കെ മൂടിയിട്ട്.. ഒച്ചവെക്കാൻ നോക്കിയപ്പോ എന്റെ കഴുതേപിടിച്ചു ഒരു തള്ള്.. ഞാൻ തെറിച്ചു പോയി ടീപോയ്‌ ഇൽ അടിച്ചു വീണു..അപ്പോ തന്നെ ബോധം പോയി..പിന്നെ ഉണർന്നു നോക്കുമ്പോ അവന് എല്ലാം അടിച്ചു മാറ്റി പോയി.."
"അപ്പൊ നിങ്ങൾ ഇവിടെ ഒറ്റക്കാനോ താമസം.."
"അല്ല..ഭർത്താവും മോനും ഉണ്ട്.."
"അപ്പൊ അവരവിടെ പോയി.."
"അവർ ശബരിമല ശാസ്താ സംരക്ഷണത്തിന് സമരപ്പന്തലിൽ നാമജപതിന് പോയതാ.."
"ആഹ് ..പസ്റ്റ്.."

Monday, 24 December 2018

മഴപ്പാറ്റകൾ

0 comments
മഴപ്പാറ്റകൾ പോലെ പ്രണയം
എവിടെ നിന്ന് വന്നെന്ന് അറിയില്ല
എങ്ങോട്ട് പോയെന്നും അറിയില്ല

Friday, 14 December 2018

പ്രാന്തൻ ചിന്തകൾ

0 comments
എന്താണ് എനിക്ക് പ്രണയം?
നിന്നിൽ എന്നെ തിരഞ്ഞു
തളർന്നു വീഴുന്നതാണോ
അതോ..
എന്നിൽ നിന്നെ നിറച്ചു
തന്നെ മറക്കുന്നതാണോ

Thursday, 13 December 2018

മഴത്തുള്ളികൾ

0 comments
കോണ്ക്രീറ്റ് മുറ്റത്തു
തലതല്ലി മരിക്കുന്ന
മഴത്തുള്ളിക്ക് പറയാനുണ്ട്
ഒരുമിക്കാതെ പോയ
മണ്ണിനോടുള്ള പ്രണയം

Monday, 3 December 2018

0 comments
ഇതിന് മുന്നേ തന്നെ അവർ ഇത്രക്ക് സ്നേഹിച്ചിട്ടുണ്ടാകില്ല.നാഥനില്ലാത്ത അനേകം പട്ടികളിൽ ഒരുത്തി.കെയർ ടാകർ കണ്ടെടുത്തതാണ്.അന്ന് മുതൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും നല്ല ഒരു പഞ്ഞിമേതയും അവർ ഒരുക്കിയിരുന്നു.തനിക്ക് ഒരു പ്രത്യേക പാത്രവും ഉണ്ടായി.ഇതുവരെ നാഥനില്ലാത്തത്തിന്റെ ദുഃഖം അവിടെ എത്തിയപ്പോൾ ആണ് മാറിയത്.

സുഭിക്ഷമായി ഭക്ഷണത്തോടൊപ്പം രാവിലെയും രാത്രിയും തന്നെയും കൂട്ടി നടക്കാൻ പോവും.ആദ്യമായി കഴുത്തിൽ ചുവന്ന കോളർ വീണ ദിവസം എന്തൊരു സന്തോഷമായിരുന്നു.ഈ ലോകത്ത് താൻ ഒറ്റയ്ക്കല്ല എന്ന് തോന്നി.

അതൊരു സാദാരണ വീട് ആയിരുന്നില്ല.100 ഇൽ അധികം ആളുകൾ അവിടെ ഉണ്ട്.വലിയ ഹാളിൽ അവർ എപ്പോഴും തിരക്കിട്ട പണിയായിരിക്കും.ചിലർ തന്നെ ശ്രദ്ധിക്കാറുണ്ട്.മറ്റു ചിലർക്ക് ആ കമ്പ്യൂട്ടർ ഇൽ നിന്ന് കണ്ണുയർത്താൻ തന്നെ നേരം ഇല്ല.തനിക്ക് കൂട്ടിനു അവിടെ കുട്ടികൾ ആരും ഇല്ല.ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ..മുതിർന്നവർക്ക് ഇതാണ് കുഴപ്പം.പണി കഴിഞ്ഞു അവർക്ക് നേരമില്ല.

അന്നൊരിക്കൽ അവർ തന്റെ തൂക്കവും വലിപ്പവും ഒക്കെ നോക്കുന്നത് കണ്ടു.ഒത്തുക്കത്തോടെ അവർ പറഞ്ഞതെല്ലാം അനുസരിച്ചത് കൊണ്ട്‌ അവർക്ക് തന്നെ പേരുത് ഇഷ്ടായി.

"ഇവൾ മതി..ഇവൾക്ക് വല്യ വലുപ്പമില്ല..നല്ല ഇണക്കത്തിൽ നിൽക്കുന്നുണ്ട്.."

പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.അങ്ങനെ ഒരിക്കൽ കെയർ ടാകർ നേരത്തെ വന്നു വിളിച്ചു.കുളിപ്പിച്ചു.രോമങ്ങൾ ചീകി മിനുക്കി.തന്റെ പത്രത്തിൽ വേണ്ടതിലതികം ഭക്ഷണം വിളമ്പി.വേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നു.പക്ഷെ കെയർ ടാകർ കരയുന്നത് ആണ് കണ്ടത്.കുരച്ചു ചോദിച്ചപ്പോൾ അദ്ദേഹം തന്നെ കെട്ടിപിടിച്ചു.ആ കണ്ണുനീർ രോമങ്ങളിൽ വന്നു വീണപ്പോൾ എന്തെന്നില്ലാത്ത ഒരു കുളിര്. ഈ വീട്ടിൽ നിന്നും തന്നെ പറഞ്ഞയാക്കുകയാണോ..അതാണോ കെയർ ടാകർ കരയുന്നത്..തനിക്ക് ഇവിടേം വിട്ട് പോകണ്ട.. നല്ലവനായ കെയർ ടാകർ നേയും..തന്റെ പ്രത്യേകം ഉള്ള പത്രവും..ഈ വീടും ഒന്നും വിട്ട് തനിക്ക് പോകണ്ട..

കരഞ്ഞു കൊണ്ട് തന്നെ അദ്ദേഹം തന്നെ ഒരു ജാക്കറ്റ് ധരിപ്പിച്ചു. ഇത് പാതിവില്ലാത്തതാണ്.

"അവളെ അതിൽ കേറ്റി ഇരുത്തു.."

അദ്ദേഹം ഒന്നും മിണ്ടാതെ തന്നെ ഒരു ചെറിയ ഇരുമ്പു പെട്ടിപോലെ തോന്നിക്കുന്ന ഒരു വാഹനത്തിൽ ഇരുത്തി.തന്റെ പ്രിയപ്പെട്ട പാത്രം ..ഇഷ്ടമുള്ള ഫുഡ് നിറച്ചു അതിൽ വച്ചു..കഴുത്തിലെ ചുവന്ന കോളർ അഴിച്ചു മാറ്റി..പ്രിയപ്പെട്ടത് എന്തൊക്കെയോ നഷ്ടമാകുന്ന പോലെ തോന്നുന്നു..

പെട്ടെന്ന് അവർ വാഹനത്തിന്റർ കണ്ണാടി ജാലകം അടച്ചു കളഞ്ഞു.ഭയം ഉള്ളിൽ നുരഞ്ഞു കേറുന്നു.കുരച്ചു നോക്കി.അവർ കേൾക്കുന്നില്ല.കെയർ ടാകർ അവിടേം വിട്ട് പോകുന്നത് കണ്ടു.പിന്നെയും കുറച്ചു നോക്കി.അദ്ദേഹം കേൾക്കുന്നില്ല.ആരും കേൾക്കുന്നില്ല.

പേടികൊണ്ട തലതാഴ്ത്തി കിടന്നു.ഒന്നു വേഗം തന്നെ പുറത്തിറക്കി വിടണം എന്ന് ദൈവത്തോട് അപേക്ഷിച്ചു.

വലിയൊരു പെട്ടിക്കുള്ളിൽ ആണ് ആ പെട്ടി വച്ചത്.പെട്ടി ആകാത്ത വച്ചു അവർ അതിന്റെ വാതിലുകൾ അടച്ചു.ചുറ്റും ഇരുട്ടു മാത്രമാണ്.കുറച്ചു നോക്കി.ഇല്ല ആരും കേൾക്കാൻ ഇല്ല.പേടകത്തിൽ അധികം അനങ്ങാതിരിക്കാൻ അവർ ബെൽറ്റ് ഇട്ടിരുന്നു.

വലിയൊരു ശബ്ദം കേൾക്കാൻ തുടങ്ങി. തന്റെ പേടകം വച്ച വാഹനം അനങ്ങാൻ തുടങ്ങിയിരിക്കുന്നു.അത് മുകളിലോട്ട് പോവുകയാണ്.വായു മർദം കൂടി കൂടി വന്നു.ചെവി പൊട്ടുന്നപോലെ തോണി.വേദനകൊണ്ട് മുരണ്ടു.കുറക്കാൻ ഉള്ള ആരോഗ്യം ഇല്ല.

വീണ്ടും വീണ്ടും ഇയരങ്ങളിലേക്ക് പോവുകയാണ്.
വാഹനം ചെറിയുന്ന പോലെ തോന്നി.അതിൽ നിന്ന് അനക്കങ്ങൾ കേൾക്കാൻ തുടങ്ങി.തല താഴ്ത്തി കാലുകൾ തലയിൽ വച്ചു കിടന്നു.പേടകത്തിന്റെ കുലുക്കം പിന്നെയും കുറെ നേരം തുടർന്ന്.

ഒടുവിൽ കുലുക്കം കുറച്ചു കുറഞ്ഞപ്പോൾ മെല്ലെ തലപൊക്കി പുറത്തേക്ക് നോക്കി.എവിടെയാണെന് ഒരു എത്തും പിടിയും കിട്ടുന്നില്ല. പുറത്തു മൊത്തം ഇരുട്ട്.താഴെ ഒരു പന്തു പോലെ എന്തോ ഒന്ന്.അതല്ലാതെ വേറെ ഒന്നും കാണാനില്ല.കെയർ ടാകർ ഇല്ല.വീട് കാണ്മാനില്ല.വീണ്ടും അനാഥത്വം അനുഭവിക്കേണ്ടി വരുമോ.ഈ വലിയ പ്രപഞ്ചത്തിൽ താൻ ഒരിക്കൽ കൂടി ഒറ്റക്കായിരിയ്ക്കുന്നു.

പേടകം മെല്ലെ ചലിക്കുന്നുണ്ട്.ചുറ്റും ഇരുട്ട് മാത്രം.ഈ സർകീട് എപ്പോൾ അവസാനിക്കും.എന്തിനാണ് കെയർ ടാകർ കരഞ്ഞത്.ഇനി ഒരിക്കലും കാണാൻ ആകില്ലേ.
വിഷമം കൂടി ഉള്ളിൽ നിന്ന് പുറത്തു വന്നത് ഒഎസ് മോങ്ങൾ മാത്രം.

പേടകത്തിന്റെ ചൂട് കൂടുന്നുണ്ടോ.ചൂട് കൂടുന്ന പോലെ തോന്നുന്നു.ഈ ബെൽറ്റ് ഒന്ന് മാറ്റിയിരുന്നെങ്കിൽ.ചൂട് കാരണം ഒരു സ്വസ്ഥത ഇല്ല.നക്കി തുടക്കാൻ തല എത്തുന്നില്ല.ഇല്ല.എല്ലാം ഷെറിയാകും.നോക്കാം..

ചൂട് പിന്നെയും കൂടുന്നാണ്.വെള്ളത്തിന് ദാഹിക്കുന്നു.തന്റെ പ്രിയപ്പെട്ട പാത്രത്തിൽ തിന്നാൻ എന്തൊക്കെയോ വച്ചിട്ടുണ്ട്.ഒരു തുള്ളി വെള്ളമില്ല.എന്ത് ചെയ്യും.

ദാഹം അസഹനീയമാകുന്നു.മേലൊന്നും വയ്യാണ്ടായിരിക്കുന്നു.അവർ കേൾക്കാൻ വേണ്ടി ഒന്നു കൂടെ മോങ്ങി നോക്കി.കുരക്കാൻ ഉള്ള ശക്തി ഇല്ല.
ഇപ്പൊ തീരുമായിരിക്കും.കെയർ ടാകർ വരുമായിരിക്കും.തന്നെ ഇതില് നിന്നും പുറത്തെടുക്കാൻ.

ദേഹം കുഴയുന്ന പോലെ.വയ്യ.ഇതിൽ നിന്ന് പുറത്ത് കടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.മരണം തൊട്ട് അടുത്ത് നിൽക്കുന്ന പോലെ.കണ്ണടച്ചു കിടക്കാം.കണ്ണടക്കുമ്പോൾ കെയർ ടാകർ ന്റെ മുഖം.

"സർ..ലൈക്ക യുടെ സിഗ്നൽസ് നമുക്ക് ഇപ്പോൾ കിട്ടുന്നില്ല..അത് അനങ്ങുകയോ കിരക്കുകയോ ചെയ്യുന്നില്ല..ചത്തെന്ന തോനുന്നു.."

"അതെങ്ങനെ..10 ദിവസം നിൽക്കാൻ ചാൻസ് ഉണ്ട് എന്നാണല്ലോ നമ്മുടെ നിഗമനം.."

"പേടകത്തിന്റെ ചൂട് കൂടുതൽ ആണ്..അത് കാരണം ഡിഹൈഡ്രേഷൻ സംഭവിച്ചു കാണും.."

"ഹമ്മ..എന്തായാലും ലൈക്ക ഒരു റെക്കോര്ഡ് ആണ് ഉണ്ടാക്കിയത്..ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ ജന്തു..ലൈക്ക.."